Indian Time 
Home | Tell A Friend! | Feedback | Blog | About us

Malayalam

  • Webdunia
  • ഗുജറാത്ത് കലാപം: മോഡിക്ക് സമന്‍സ്
    ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് സമന്‍സ്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ(എസ് ഐ ടി)മാണ് മോഡിക്ക് സമന്‍സ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 21ന് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമന്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
  • ബുദ്ധയെ വധിക്കാന്‍ പദ്ധതിയില്ലായിരുന്നു: ദീപക്
    കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് 2008 ല്‍ നടത്തിയ ആക്രമണം അദ്ദേഹത്തെ വധിക്കാനായിരുന്നില്ല എന്ന് അറസ്റ്റിലായ മാവോ നേതാവ് വെങ്കടേശ്വര്‍ റെഡ്ഡി എന്ന തെലുഗു ദീപക്. ചോദ്യം ചെയ്യലിനിടയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
  • ബട്‌ല ഹൌസ് ഭീകരനെ സഹായിച്ചത് അസ്മി?
    ന്യൂഡല്‍ഹി: സമാജ്‌വാദി എം‌പി അബു അസ്മി തന്നെ സഹായിച്ചതായി ബട്‌ല ഹൌസ് ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപെട്ട് പിന്നീട് പൊലീസ് കസ്റ്റഡിയിലായ ഷഹ്സാദ് ആലം എന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.
  • നളിനി കേസ് വ്യാഴാഴ്ച വിധിപറയും
    ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരനെ കാലാവധി കഴിയും മുമ്പേ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച വിധിപറയും.
  • നാലാം ദിവസവും പാര്‍ലമെന്റ് തടസപ്പെട്ടു
    ന്യൂഡല്‍ഹി: വനിതാ ബില്ലിനെ എതിര്‍ക്കുന്നവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാലാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു. അഭിപ്രായ സമന്വയം ഉണ്ടാവാതെ ലോക്സഭയില്‍ വനിതാബില്‍ അവതരിപ്പിക്കരുത് മുലായം സിംഗ് യാദവും ശരദ് യാദവും ലാലു പ്രസാദ് യാദവും ലോക്സഭയില്‍ പറഞ്ഞു. മുസ്ലീം, ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് എന്നും അതിനാല്‍ അത് കേട്ടില്ലെന്ന് നടിക്കുന്നത് സഭയ്ക്ക് ചേര്‍ന്നതല്ല എന്ന് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടു.
  • Malayala Manorama
  • കാര്‍ലോസ് സ്ളിം ലോക കോടീശ്വരന്‍
    ന്യൂയോര്‍ക്ക്: സോഫ്റ്റ് വെയര്‍ രംഗത്തെ അതികായനായ ബില്‍ഗേറ്റ്സിനെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്‍ എന്ന പദവി മെക്സിക്കോക്കാരനായ കാര്‍ലോസ് സ്ളിം നേടി. ആസ്തി 5350 കോടി ഡോളര്‍. ലാറ്റിന്‍ അമേരിക്കയിലെ വന്‍കിട മൊബൈല്‍ ഫോണ്‍ ഒാപ്പറേറ്ററായ അമേരിക്ക മൊവില്ലിന്‍റെ ഉടമയാണ് കാര്‍ലോസ്. ടെല്‍മെക്സ് എന്ന
  • ഇന്ത്യന്‍- അമേരിക്കന്‍ പ്രഫസര്‍ക്ക് റീജന്‍റ്സ് അവാര്‍ഡ്
    ഹൂസ്റ്റണ്‍: ഊര്‍ജ പുനരുത്പാദനം സംബന്ധിച്ച ഗവേഷണത്തിനു ഇന്ത്യന്‍- അമേരിക്കന്‍ പ്രഫസര്‍ക്ക് അമേരിക്കന്‍ സര്‍വകലാശാലയുടെ അംഗീകാരം. കുടിവെള്ളത്തില്‍ നിന്നു ആര്‍സെനിക് വേര്‍പ്പെടുത്തുന്നതിനെ കുറിച്ചും കോഴിതൂവലുകള്‍, കാപ്പിക്കുരു അവശിഷ്ടം എന്നിവയില്‍ നിന്നു ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിനാണു അംഗീകാരം. നെവാഡ
  • റാണയ്ക്കു അമേരിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു
    ഷിക്കാഗോ: അമേരിക്കന്‍ പൊലീസിന്‍റെ പിടിയിലായ ലഷ്കര്‍ ഭീകരര്‍†÷38;്വന്ഥണ്മ;†÷38;്വന്ഥണ്മ;തഹാവൂര്‍ ഹുസൈന്‍ റാണയ്ക്കു അമേരിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു. ഡെന്‍മാര്‍ക്കിലും ഇന്ത്യയിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ട കേസില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം റാണയും അമേരിക്കന്‍ പൊലീസിന്‍റെ
  • ഹെയ്ത്തി: യുഎന്‍ മിഷനില്‍ അസം റൈഫിള്‍സും
    ഷില്ലോങ്: ഭൂകന്പം തകര്‍ത്ത ഹെയ്ത്തിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎന്‍ മിഷനോടൊപ്പം  അസം റൈഫിള്‍സ് ജവാന്‍മാരും അടുത്തമാസം ഹെയ്ത്തിയിലേക്ക്.  10 ഒാഫിസര്‍മാരടങ്ങുന്ന 130 അംഗ സംഘമാണ് യുഎന്‍ മിഷനോടു സഹകരിച്ച് ഹെയ്ത്തിയിലേക്ക് പോവുന്നതെന്ന് അസം റൈഫിള്‍സ്  വക്താവ് എ.കെ. ചൗധരി
  • സസ്‌പെന്‍ഡ് ചെയ്‌യപ്പെട്ട എംപിമാര്‍ പ്രതിഷേധിച്ചു
    ന്യൂഡല്‍ഹി:  രാജ്യസഭയില്‍ വനിതാസംവരണ ബില്‍ ചര്‍ച്ച തടസപ്പെടുത്തിയതിനു സസ്‌പെന്‍ഡ് ചെയ്‌യപ്പെട്ട ഏഴ് എംപിമാര്‍ പാര്‍ലമെന്‍റിന്‍റെ പ്രവേശന കവാടത്തില്‍ കുത്തിയിരുന്നു  പ്രതിഷേധിച്ചു. ഇവരുടെ കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമെടുക്കുമെന്ന് പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി പി.കെ. ബന്‍സല്‍ അറിയിച്ചു. അതേസമയം, ലോക്സഭയില്‍
  • mathrubhumi
  • ഹോട്ടലിലെ മൂത്രപ്പുരയില്‍ ഒളിക്യാമറ; ജീവനക്കാരന്‍ പിടിയില്‍
    കോഴിക്കോട്:മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ രഹസ്യമായി സ്ഥാപിച്ച് ചിത്രീകരണം നടത്തിയ സംഭവം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ജീവനക്കാരന്‍ കൂരാച്ചുണ്ട് എരാട്ടുമുഴി സ്വദേശി അഖില്‍ ജോസിനെ (23) നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ക്യാമറ കണ്ടെത്തി പരാതിനല്‍കിയ വിദ്യാര്‍ഥിനിയെ സഹായിക്കാനെത്തിയ ബന്ധുവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസ് മര്‍ദിച്ചു. ഹോട്ടലിലേക്ക് ഹിന്ദുഐക്യവേദി, യൂത്ത് കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ്. എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിന് സമീപമുള്ള ഹോട്ടലിലെ മൂത്രപ്പുരയിലാണ് രഹസ്യക്യാമറ വെച്ച് ചിത്രീകരണം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കെ.എം.സി.ടി. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനികളില്‍ ഒരാളാണ് മൂത്രപ്പുരയിലെ ക്യാമറ കണ്ടെത്തിയത്. ക്ലോസറ്റിന്റെ നേരെ മുകളിലായുള്ള ഉത്തരത്തിലെ ദ്വാരത്തിലായിരുന്നു ക്യാമറ. വിദ്യാര്‍ഥിനി....
  • ദേവഗൗഡ പ്ലാറ്റ്‌ഫോമിലേക്ക് കാര്‍ കയറ്റി
    ബാംഗ്ലൂര്‍: ന്യൂഡല്‍ഹിയില്‍ കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന പാര്‍ട്ടി അംഗങ്ങളെ യാത്രയാക്കാന്‍ ജനതാദള്‍ (എസ്.) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലേക്ക് കാറോടിച്ചു കയറ്റി. ട്രെയിനിനു തൊട്ടടുത്ത് കാര്‍ നിര്‍ത്തിയാണ് അദ്ദേഹം പാര്‍ട്ടി അംഗങ്ങളെ യാത്രയാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം. പിന്നീട് അദ്ദേഹം വിമാനത്തില്‍ ഡല്‍ഹിക്കു പോയി. അടിയന്തര വൈദ്യ ആവശ്യങ്ങള്‍ക്കൊഴികെ റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് വാഹനം കയറ്റുന്നത് നിയമപ്രകാരം കുറ്റകരമാണ്. അതേസമയം, ഗൗഡ റെയില്‍വേ നിയമങ്ങള്‍ തെറ്റിച്ചിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ പറഞ്ഞു. ജനതാദള്‍ പ്രവര്‍ത്തകര്‍ പോകുന്ന ട്രെയിന്‍ മൂന്നാം പ്ലാറ്റ്‌ഫോമിലായിരുന്നെന്നും ഒന്നാം പ്ലാറ്റ്‌ഫോം ഗേറ്റിനു തൊട്ടടുത്തുവരെ കാറിലെത്തിയ ഗൗഡയും സംഘവും അവിടെ വാഹനം നിര്‍ത്തി മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോവുകയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. വയറിന് അസുഖമുള്ള ഗൗഡയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍....
  • വനിതാ സംവരണബില്‍: ബി.ജെ.പിയില്‍ പൊട്ടിത്തെറി
    ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ ബി.ജെ.പിയിലും തലവേദന സൃഷ്ടിക്കുന്നു. ബില്ലിനെതിരെ പരസ്യമായി രോഷം പ്രകടിപ്പിച്ച ബി.ജെ.പി അംഗങ്ങളെ സമാധാനിപ്പിക്കാന്‍ എന്‍.ഡി.എ. ചെയര്‍മാന്‍ എല്‍.കെ.അദ്വാനി ഔദ്യോഗികവസതിയില്‍ വ്യാഴാഴ്ച വൈകിട്ട് ചായസത്കാരം നടത്തി. എന്നാല്‍, ബില്ലിനെക്കുറിച്ച് ബി.ജെ.പി.യില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് ലോക്‌സഭാ ഉപനേതാവ് ഗോപിനാഥ് മുണ്ടെ പ്രതികരിച്ചു. എന്നാല്‍, മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ അടങ്ങുന്ന പല നേതാക്കളും ബില്ലിനോടുള്ള എതിര്‍പ്പ് പരസ്യമായാണ് കഴിഞ്ഞദിവസങ്ങളില്‍ പ്രകടിപ്പിച്ചത്. അതിനുപുറമെ ശിവസേന നിലവിലുള്ള രൂപത്തില്‍ ബില്ലിനെ അനുകൂലിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹുജന്‍ സമാജ് വാദിപാര്‍ട്ടിയും വ്യാഴാഴ്ച ബില്ലിനെതിരെ രംഗത്തിറങ്ങി. അതിനിടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരം ലഭിക്കുമെന്നുള്ള ഉറപ്പ് വനിതാസംവരണബില്ലില്‍ ഉറപ്പുവരുത്തണമെന്ന് ബിഹാറില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി.യായ മുഹമ്മദ് അസ്രുള്‍ ഹഖും ആവശ്യപ്പെട്ടു. തീവ്രവാദം, നക്‌സലിസം, വിലക്കയറ്റം തുടങ്ങിയ ഒട്ടേറെ....
  • വനിതാബില്‍: സമവായ ശ്രമം നടത്തും- പ്രണബ് മുഖര്‍ജി
    കേന്ദ്രം വഴങ്ങുന്നു ന്യൂഡല്‍ഹി: വനിതാസംവരണ ബില്ലിനെ എതിര്‍ക്കുന്ന എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ശ്രമിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബില്ലിനെതിരെ നാലുദിവസം തുടര്‍ച്ചയായി പോരാടിയ ലാലു-മുലായം-ശരത്‌യാദവുമാര്‍ക്ക് ഇത് ആശ്വാസത്തിനു വകനല്‍കി. ലോക്‌സഭാ നേതാവുകൂടിയായ മന്ത്രി പ്രണബ് മുഖര്‍ജി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഈ പ്രഖ്യാപനം നടത്തിയതോടെയാണ് സഭ ശാന്തമായത്. രാജ്യസഭയില്‍ ബില്‍അവതരണവേളയില്‍ പുറത്താക്കിയ അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ മാപ്പു പറയണമെന്ന ഉപാധിയോടെ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ഏപ്രില്‍ 12-ന് തുടങ്ങുന്ന രണ്ടാംഘട്ടത്തില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ പരിപാടി. മൂന്നുദിവസത്തെ ബഹളത്തിന്റെ തുടര്‍ച്ചയായി ലോക്‌സഭ സ്തംഭിപ്പിക്കാന്‍ കച്ചകെട്ടിത്തന്നെയാണ് മുലായവും ലാലുവും ശരത്‌യാദവും വ്യാഴാഴ്ച സഭയിലെത്തിയത്. വനിതാബില്ലിനോടുള്ള അവരുടെ എതിര്‍പ്പ് വ്യക്തമാക്കാന്‍ സ്​പീക്കര്‍ മീരാകുമാര്‍ അവസരം നല്‍കിയെങ്കിലും....
  • ഗുജറാത്ത് കലാപം: മോഡിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും
    ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം(എസ്.എ.ടി.) മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ചോദ്യംചെയ്യും. മാര്‍ച്ച് 21നുമുമ്പ് എസ്.എ.ടി.ക്ക് മുമ്പാകെ ഹാജരാകാന്‍ അതിന്റെ തലവന്‍ ആര്‍.കെ.രാഘവന്‍ മോഡിക്ക് സമന്‍സ് അയച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചാണ് കേസ് അന്വേഷിക്കാന്‍ നേരത്തേ എസ്.എ.ടി. രൂപവത്കരിച്ചത്. ഗോധ്ര കൂട്ടക്കൊലയ്ക്ക് തുടര്‍ച്ചയായി നടന്ന ഗുജറാത്ത് കലാപത്തിനിടയില്‍ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയില്‍ നടന്ന തീവെപ്പും കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ചോദ്യംചെയ്യുക. ഗുല്‍ബര്‍ഗ സംഭവത്തില്‍, മുന്‍ കോണ്‍ഗ്രസ് എം.പി. എഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിധവ സാഖിയ ജഫ്രി നല്‍കിയ പരാതി കണക്കിലെടുത്താണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുന്നത്. ഗുല്‍ബര്‍ഗ സംഭവവുമായി ബന്ധപ്പെട്ട് എസ്.എ.ടി. നേരത്തേ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുല്‍ബര്‍ഗ സംഭവത്തിനുപിന്നില്‍ മുഖ്യമന്ത്രി നരേന്ദ്ര....
  • thatsmalayalam
  • കൊടുംചൂട്: പാലക്കാട്ട് തൊഴില്‍സമയം മാറ്റി
    പാലക്കാട്: വേനല്‍ കടുത്തതിനെ തുടര്‍ന്ന് സൂര്യഘാത സാധ്യതയേറിയ പാലക്കാട് ജില്ലയിലെ തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തുന്നു. ഇത് പ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ സമയം പുനക്രമീകരിച്ചു. രാവിലെ ഏഴു മുതല്‍ 11 മണി വെരുയം ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറു വരെയുമാണ് പുതുക്കിയ സമയക്രമം. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 5 പേര്‍ക്ക് സൂര്യഘാതത്തില്‍ പൊള്ളലേല്‍ക്കുകയും ഒരു പശു
  • വിവാഹത്തിന്റെ ആയുസ്സ് അറിയില്ല കാര്‍ല
    ലണ്ടന്‍: എരിതീയില്‍ എണ്ണയൊഴിയ്ക്കുകയെന്ന കടുംകയ്യാണ് ഫ്രാന്‍സിലെ പ്രഥമ വനിത കാര്‍ലാ ബ്രൂണി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അല്ലെങ്കില്‍ത്തന്നെ ലോകത്തെ മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ ഫ്രാന്‍സിലെ പ്രഥമദമ്പതികളുടെ വിവാഹ ബന്ധവും പരപുരുഷ, പരസ്ത്രീ ബന്ധവും പിച്ചിച്ചീന്തി പരിശോധിക്കുകന്നതിനിടെ കാര്‍ല ഇത്തരത്തില്‍ പ്രതികരിയ്ക്കുമോ.വിവാഹബന്ധം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് അറിയില്ലെന്നാണ് കാര്‍ല പറഞ്ഞിരിക്കുന്നത്. സ്‌കൈ ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഊഹാപോഹങ്ങള്‍ ശരിയാണെന്ന സൂചന
  • അശ്ലീലം തടയാന്‍ പരാബെന്‍ സ്റ്റിക്
    ബാംഗ്ലൂര്‍: ഇന്റര്‍നെറ്റില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് പലര്‍ക്കും ഇഷ്ടവിനോദമാണെങ്കിലും ചിലരെങ്കിലും ഇതുമൂലം തലവേദന അനുഭവിയ്ക്കുന്നവരാണ്. പല അശ്ലീല വെബ്‌സൈറ്റുകളും സര്‍ഫിങ്ങിനിടയില്‍ പോപ്പ് അപ്പുകളായും മുറ്റം കടന്നുവരും. ശ്രദ്ധിക്കാതെ ഏതെങ്കിലും ഒന്നില്‍ ക്ലിക് ചെയ്താല്‍ ഒന്നൊന്നായി തുറക്കാന്‍ തുടങ്ങുകയും ഡൗണ്‍ലോഡ് ആവുകയും ചെയ്യുന്നു. ചിലത് കമ്പ്യൂട്ടറില്‍ എവിടെയെങ്കിലും പോയി അത് സേവ് ആകും.ഇന്റര്‍നെറ്റ് ഫില്‍റ്ററുകള്‍ വെച്ചാലും അശ്ലീല
  • ദുബയ് ചായ സമ്മേളനം സമാപിച്ചു
    ദുബയ്: മൂന്നാമത് ആഗോള ദുബയ് ചായ സമ്മേളനം ദുബയില്‍ അവസാനിച്ചു. മുപ്പത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നായി 360 പ്രതിനിധികളാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഗ്ലോബല്‍ ടീ ഫോറത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ടീ ബോര്‍ഡ് പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.ലോകത്തെ വിവിധ രാജ്യങ്ങളിലെ ടീ ബോര്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും തേയില വിഭവങ്ങളും മേളയില്‍ പ്രദര്‍ശിപ്പച്ചു. ടീ ഇന്‍ഡസ്ട്രി ബ്രാന്‍ഡ്‌സ്, ടീ
  • കുട്ടികള്‍ക്കായി കോണ്ടം നിര്‍മ്മിയ്ക്കുന്നു
    ജെനീവ: കുട്ടികളില്‍ നിന്നും കുട്ടിത്തം അകന്നുപോകുന്ന കാലമാണിത്. അഞ്ചും ഒന്‍പതും വയസ്സുള്ള കുട്ടികള്‍ അമ്മമാരാവുകയും പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ളവര്‍ അച്ഛന്മാരാവുകയുംചെയ്യുന്ന കാലം. എന്തായാലും സമൂഹത്തിലെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് അഡ്വാന്‍സ്ഡ് ആവുകയാണ് സ്വിറ്റ്‌സര്‍ലാന്റ്. കാര്യം മറ്റൊന്നുമല്ല, ഇവിടെ കുട്ടികള്‍ക്കായുള്ള കോണ്ടങ്ങള്‍ വിപണിയിലിറക്കുന്നു. പന്ത്രണ്ട്, പതിനാല് വയസ്സുവരെയുള്ള ആണ്‍കുട്ടിള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രത്യേക കോണ്ടം പുറത്തിറക്കുന്നത്. ഹോട്ട്‌ഷോട്ട് എന്നാണിതിന് പേരിട്ടിരിക്കുന്നത്.
  • google news
  • രാജ്യസഭാ സീറ്റ്‌: എല്‍.ഡി.എഫില്‍ തീരുമാനമായി (ചര്‍ച്ച തുടരാന്‍) - മംഗളം
    മലയാള മനോരമരാജ്യസഭാ സീറ്റ്‌: എല്‍.ഡി.എഫില്‍ തീരുമാനമായി (ചര്‍ച്ച തുടരാന്‍)മംഗളംതിരുവനന്തപുരം: രാജ്യസഭാ സീറ്റ്‌ വിഭജനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗം വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു. ഉച്ചയ്‌ക്കു പന്ത്രണ്ടോടെ ആരംഭിച്ച്‌ ഒരുമണിക്ക്‌ അവസാനിച്ച ...രാജ്യസഭാ സീറ്റ്: എല്‍.ഡി.എഫില്‍ തീരുമാനമായില്ലമാതൃഭൂമിരാജ്യസഭ: ആര്‍എസ്പിക്കായി സിപിഐ രംഗത്ത്വെബ്‌ദുനിയചായക്കോപ്പയിലെ കൊടുങ്കാറ്റ്: ആര്‍എസ്പി പത്തിമടക്കിദാറ്റ്സ് മലയാളംകേരള കൌമുദി -അന്വേഷണം -ഇന്ത്യ വിഷന്‍എല്ലാ 22 വാര്‍ത്താ ലേഖനങ്ങളും »
  • ചൂട് ഇനിയും കൂടും; കണ്ണൂരില്‍ 60 കുട്ടികള്‍ക്ക് പൊള്ളലേറ്റു - മാതൃഭൂമി
    മാതൃഭൂമിചൂട് ഇനിയും കൂടും; കണ്ണൂരില്‍ 60 കുട്ടികള്‍ക്ക് പൊള്ളലേറ്റുമാതൃഭൂമിപാലക്കാട്: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ കേരളം സൂര്യാഘാതഭീഷണിയിലേക്ക്. പാലക്കാട്ട് നാലുദിവസത്തിനിടെ വ്യാഴാഴ്ചയും ചൂട് 42 ഡിഗ്രി സെല്‍ഷ്യസിലെത്തി. ...ചൂട്‌: പാലക്കാട്‌ ഒരാള്‍ ആശുപത്രിയില്‍; തൊഴില്‍ സമയം മാറ്റിമംഗളംസൂര്യാഘാതം: പാലക്കാട് ജോലിസമയം പുന:ക്രമീകരിച്ചുവെബ്‌ദുനിയകൊടുംചൂട്: പാലക്കാട്ട് തൊഴില്‍സമയം മാറ്റിദാറ്റ്സ് മലയാളംഇന്ത്യ വിഷന്‍ -വീക്ഷണം -കേരള കൌമുദിഎല്ലാ 23 വാര്‍ത്താ ലേഖനങ്ങളും »
  • വിവരാവകാശ കമ്മിഷന്റെ ഉത്തരവ്‌ നടപ്പാക്കാത്തതിനെതിരേ നല്‍കിയ ... - മംഗളം
    വിവരാവകാശ കമ്മിഷന്റെ ഉത്തരവ്‌ നടപ്പാക്കാത്തതിനെതിരേ നല്‍കിയ ...മംഗളംകൊച്ചി: വിവരാവകാശ കമ്മിഷന്റെ ഉത്തരവ്‌ നടപ്പാക്കാത്ത ഉദ്യോഗസ്‌ഥനെതിരേ വാറണ്ട്‌ അയക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട്‌ ആരാഞ്ഞു. ...വിവരാവകാശ കമ്മിഷന്റെ ഉത്തരവിനു സ്റ്റേകേരള കൌമുദിഎല്ലാ 2 വാര്‍ത്താ ലേഖനങ്ങളും »
  • മാനിന്റെ കൊമ്പുകളുമായി പിടിയില്‍ - മംഗളം
    മാനിന്റെ കൊമ്പുകളുമായി പിടിയില്‍മംഗളംകൊച്ചി: വീട്ടില്‍ സൂക്ഷിച്ചിരുന്ന മാന്‍കൊമ്പുകളുമായി ഒരാള്‍ അറസ്‌റ്റില്‍. എറണാകുളം പൂണിത്തുറ വില്ലേജില്‍ കാരണക്കോടം കളത്തിപ്പറമ്പില്‍ വീട്ടില്‍ ചന്ദ്രന്‍ എന്നുവിളിക്കുന്ന ...മാന്‍ കൊമ്പുകള്‍ കണ്ടെടുത്തു; ഒരാള്‍ അറസ്റ്റില്‍കേരള കൌമുദിഎല്ലാ 2 വാര്‍ത്താ ലേഖനങ്ങളും »
  • സ്‌മാര്‍ട്‌ സിറ്റിക്ക്‌ വഴിമുടക്കരുത്‌ - മംഗളം
    സ്‌മാര്‍ട്‌ സിറ്റിക്ക്‌ വഴിമുടക്കരുത്‌മംഗളംസ്‌മാര്‍ട്‌ സിറ്റി പദ്ധതി സ്‌മാര്‍ട്ടാകാതെ പോകുന്നതിന്റെ സൂചനകളാണ്‌ ബുധനാഴ്‌ചത്തെ സംസ്‌ഥാന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത്‌. കരാറിലില്ലാത്ത ആവശ്യം അംഗീകരിക്കില്ലെന്നു ...സ്മാര്‍ട്ട് സിറ്റി: സ്വതന്ത്ര വില്പനാവകാശം നല്‍കാന്‍ പറ്റില്ലെന്ന് ...കേരള കൌമുദിസ്‌മാര്‍ട്‌ സിറ്റി: ടീകോം മെല്ലെപ്പോക്കിന്‌മംഗളംടീംകോം സ്‌മാര്‍ട്‌സിറ്റിയെ ഉപേക്ഷിച്ചുമംഗളംമംഗളംഎല്ലാ 5 വാര്‍ത്താ ലേഖനങ്ങളും »
  • veekshanam
  • ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ ദേശാഭിമാനി
    തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റിലേക്ക്‌ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന്‌ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എം പി ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം. ഇന്നലെ ഇറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ നാലാം പേജിലാണ്‌
  • ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിച്ചാലും വീട്ടുകരം വര്‍ധിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ല: ഉമ്മന്‍
    തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എത്രസമ്മര്‍ദ്ദം ചെലുത്തിയാലും വീട്ടുകരം വര്‍ദ്ധിപ്പിച്ച തീരുമാനം യു ഡി എഫ്‌ ഭരണം നടത്തുന്ന തൃത്താല പഞ്ചായത്തുകളില്‍ നടപ്പാക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ്‌ നല്‍കി. ബസ്‌ ചാര്‍ജ്‌,
  • തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിശ്ചലമാക്കി: ചെന്നിത്തല
    തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലാവസ്ഥയിലാക്കിയ സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. തൃത്താല പഞ്ചായത്തുകളുടെ കടക്കല്‍ കത്തിവെയ്ക്കുന്ന നടപടിയാണ്‌ സര്‍ക്കാര്‍ തുടരുന്നതെന്നും അദ്ദേഹം
  • സംസ്ഥാനത്ത്‌ ക്രമസമാധാനനില തകര്‍ന്നു: മുസ്ലിം ലീഗ്‌
    കോഴിക്കോട്‌: കേരളത്തില്‍ വര്‍ധിച്ചുവരുന്ന അക്രമരാഷ്ട്രീയത്തിലും ഗുണ്ടായിസത്തിലും കോഴിക്കോട്ട്‌ ചേര്‍ന്ന മുസ്ലിം ലീഗ്‌ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത നിര്‍വഹിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍
  • ലാവ്ലിന്‍ കേസില്‍ പിണറായി ഹാജരായില്ല
    കൊച്ചി: എസ്‌.എന്‍.സി ലാവ്ലിന്‍ കേസില്‍ അഞ്ച്‌ പ്രതികള്‍ക്ക്‌ എറണാകുളം സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈദ്യുതി ബോര്‍ഡ്‌ മുന്‍ ഫിനാന്‍സ്‌ അഡ്വൈസര്‍ കെ.ജി രാജശേഖരന്‍ നായര്‍ എന്നിവര്‍ക്ക്‌
Entertainment Go to Top of the Page
  • thatsmalayalam
  • പോസ്റ്റ്മാന്‍ യാത്ര തുടങ്ങി
    വെള്ളിത്തിരയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ശ്രമിയ്ക്കുന്ന കുഞ്ചാക്കോ ബോബന്റെ ഒരിടത്തൊരു പോസ്റ്റ്മാന്റെ എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് തുടക്കമായി. 'ഷേക്സ്പിയര്‍ എംഎ മലയാളം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍മാരിലൊരാളായ ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കെ ഗിരീഷ് കുമാറാണ്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാവണമെന്ന് ആഗ്രഹിച്ച് ഒടുവില്‍ ഒരു പോസ്റ്റ്മാനായി മാറേണ്ടി വന്ന രഘുനന്ദന്‍
  • സ്വാതി ഇനി ഐറ്റം ഗേള്‍
    ശാലീന സൗന്ദര്യത്തിലൂടെ തെന്നിന്ത്യ കീഴടക്കിയ സുബ്രഹ്മണ്യപുരം ഫെയിം സ്വാതി ഐറ്റം ഗേളാകുന്നു. മയൂര്‍ പട്ടേലിനെ നായകനാക്കി സത്യനാരയണ നിര്‍മ്മിയ്ക്കുന്ന തെലുങ്ക് ചിത്രമായ ഹുഞ്ജയിലാണ് സ്വാതിയുടെ പുതിയ ഗ്ലാമര്‍ അവതാരം.ചിത്രത്തിലെ നായിക ദീപികയാണെങ്കിലും സ്വാതിയുടെ ഒരു ഗ്ലാമര്‍ ഐറ്റം നമ്പര്‍ തന്നെയായിരിക്കും ഹുഞ്ജയുടെ ഹൈലൈറ്റെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഒരു ഗാനരംഗത്തിന് വേണ്ടി സ്വാതി ഗ്ലാമറാവുന്നത് ആരാധകരെ അദ്്ഭുതപ്പെടുത്തിയിട്ടുണ്ട്. തനിയ്ക്ക്
  • ശെല്‍വയും സോണിയയും ഇനി രണ്ടുവഴിക്ക്
    കോളിവുഡിലെ പ്രമുഖ സംവിധായകന്‍ ശെല്‍വരാഘവനും നടി സോണിയ അഗര്‍വാളും ഇനി രണ്ടുവഴിയ്ക്ക്. മാര്‍ച്ച് 12ന് വിവാഹമോചനക്കേസില്‍ കുടുംബ കോടതി വിധി വരുന്നതോടെ ഇരുവരുടെയും വേര്‍പിരിയല്‍ പൂര്‍ണമാകും.കഴിഞ്ഞ ആഗസ്റ്റിലാണ് ഈ ദമ്പതിമാര്‍ ചെന്നൈ എഗ്മൂറിലുള്ള കുടുംബകോടതിയില്‍ വിവാഹമോചനക്കേസിനുള്ള ഹര്‍ജി ഫയല്‍ ചെയ്തത്. ഇവരോട് അടുപ്പമുള്ള സുഹൃത്തുക്കളും ബന്ധുക്കളും ദാമ്പത്യം തകരാതിരിയ്ക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കഴിഞ്ഞ
  • പൃഥ്വിരാജിന്റെ താന്തോന്നി മാര്‍ച്ച് 18ന്
    വമ്പന്‍ പ്രതീക്ഷകളോടെ പൃഥ്വിരാജ് നായകനാവുന്ന താന്തോന്നി മാര്‍ച്ച് 18ന് തിയറ്ററുകളിലേക്ക്. കോമഡിയും ആക്ഷനും സെന്റിമെന്‍സും എല്ലാം സമാസമം ചേരുന്ന ഈ പൃഥ്വി ചിത്രം സമ്മര്‍ സീസണിലെ ഹോട്ട് ഫേവറിറ്റ് ആവുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പണക്കാരനും തെറിച്ച പയ്യനുമായ വടക്കന്‍വീട്ടിലെ കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി താന്തോന്നിയില്‍ അവതരിപ്പിയ്ക്കുന്നത്. പൃഥി ആരാധകരെ ഹരം കൊള്ളിയ്ക്കുന്ന രീതിയിലാണ് നവാഗത സംവിധായകന്‍
  • കത്രീന കൈഫ് സെക്സിയും സുന്ദരിയുമാണോ?
    കത്രീന കൈഫ് ബോളിവുഡിലെ സെക്സിയായ നടിയാണെന്നാണ് പൊതു വര്‍ത്തമാനം. ഗ്ലാമല്‍ റോളുകളില്‍ തെളിഞ്ഞ് വിളങ്ങുന്ന കത്രീന സെക്സിയാണെന്ന് ആരുടെയെങ്കിലും സാക്ഷ്യം വേണോ? കത്രീന കൈഫ് സെക്സിയാണോയെന്നറിയാന്‍ ഇത് കണ്ടാല്‍ പോരെ.സല്‍മാന്‍ ഖാന്റെ മാത്രമല്ല ഹിന്ദി സിനിമാ പ്രേമികളുടെ ആകെ കരളിലെ കുളിരാണ് കത്രീന. അല്പ വസ്ത്രത്തിലും നൂല്‍ വസ്ത്രത്തിലും കത്രീന സ്ക്രീനിലെത്തുമ്പോള്‍ യുവാക്കള്‍ക്ക് ഇരിയ്ക്കപ്പൊറുതി ഇല്ലാതാവുകയാണ്. ഇതു
  • webdunia
  • മമ്മൂട്ടിക്കും ലാലിനും രഞ്ജനെ വേണ്ട!
    രഞ്ജന്‍ പ്രമോദ് എന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല, സിനിമക്കാര്‍ക്ക് ഓര്‍മ്മയില്ലെങ്കിലും. അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ, രണ്ടാം ഭാവം, മീശമാധവന്‍, നരന്‍ തുടങ്ങിയ സിനിമകള്‍ എഴുതിയ രഞ്ജനെ മറക്കുന്നതെങ്ങനെ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും ഒരു നല്ല ചിത്രമായി ഏവരും അതിനെ...
  • യാചകന്‍
    വഴിപോക്കന്‍ യാചകനോട്‌: നിങ്ങള്‍ എങ്ങനെയാണ്‌ യാചകനായത്‌? യാചകന്‍: അതെന്‍റെ ഭാര്യയോട്‌ തന്നെ ചോദിക്കണം!
  • മരുന്നു വില്‍പ്പന
    വഴിവക്കില്‍ മുറിവൈദ്യന്‍റെ മരുന്നു വില്‍പ്പന പൊടിപൊടിക്കുകയയൈരുന്നു. വൈദ്യന്‍: എന്‍റെ മരുന്ന്‌ കഴിച്ചവരാരും തന്നെ പരാതിയുമായി വീണ്ടും ഇവിടെ വന്നിട്ടില്ല എന്നതു തന്നെ എന്‍റെ മരുന്നിന്‍റെ ഗുണത്തിനുള്ള തെളിവാണ്‌... ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ ഒരാള്‍: ആള്‍ മടങ്ങിവന്നാലല്ലേ പരാതി പറയൂ!
  • രോഗിയും ഡോക്‌ടറും
    രോഗി: സാര്‍.... എന്‍റെ തലച്ചോറിന്‍റെ കാര്യത്തില്‍ ഇനി എന്തു ചെയ്യാന്‍ പറ്റും? ഡോക്‌ടര്‍: നിങ്ങളൂടെ തലച്ചോറിന്‍റെ ന്യൂനത മാറ്റന്‍ 10000 രൂപാ ചെലവു വരും... രോഗി: അങ്ങനെയായാല്‍ എനിക്ക്‌ ഡോക്‌ടറുടെ തലച്ചോറുപോലുള്ള തലച്ചോറുണ്ടാകുമോ?
  • കാമുകിയും കാമുകനും
    കാമുകി: ഞാനെപ്പോഴും കൊച്ചുകുട്ടിയാണെന്നാ എന്‍റെ വിചാരം... കാമുകന്‍: വളരെ നല്ലത്‌... എങ്കിലൊരുകാര്യം ചെയ്യാം.. കാമുകി: എന്താ ? കാമുകന്‍: നമുക്ക്‌ അച്ഛനും അമ്മയും കളിക്കാം!
  • India Glitz
  • Sameera in love with Kerala
    After she started working opposite Mohanlal in T.K. Rajeevkumars film ‘Oru Naal Varum’, Sameera Reddy has literally fallen in love with God’s own country. Sameera says Kerala is a breath-taking place...
  • Another Producer-Actor
    Following the likes of Mani C Kappan and Prakash Bare, another popular producer of Malayalam, Sasi Ayyanchira has decided to give it a try in front of the camera...
  • ‘In Ghost House Inn’ on March 25
    After the big hits like ‘In Harihar Nagar’ and ‘Harihar Nagar-2’, director Lal will present another sequel to the superhit series with In Ghost House Inn...
  • ‘Postman’ starts journey
    The new movie from Shaji Azeez, ‘Oridathoru Postman’ has started shooting in Kochy. Featuring Innocent and Boban Kunchakko in the title roles, the movie also presents Tamil star Sarath Kumar as a wildlife photographer...
  • Kannan Perumudiyoor to direct Aattakkatha
    After some years of films like ‘Mayoori’ and ‘Kamaladhalam’, there is another film getting ready with dance and romance as its central theme. Titled ‘Aattakkatha’...
  • Malayalam Blogs
  • Praphul Viswan: അടിപൊളി !
    പഠിപ്പിക്കുമ്പോ മര്യാദക്ക് പഠിപ്പിക്കണം .. ! "സര്‍ക്കാര്‍ സ്കൂളും ചൂരല്‍ വടിയും" എന്നതിനെ പറ്റി ഒരു ലേഖനം എഴുതണം എന്ന് കൊറേ നാളായി ആഗ്രഹിക്കുവാരുന്നു .. സത്യായിട്ടും എനിക്ക് അധികം അടി ഒന്നും കിട്ടീട്ടില്ല .. അതോണ്ട് തന്നെ കിട്ടിയ അടികള്‍ ഓര്‍മ ഉണ്ട് താനും ( ആരേലും ഒക്കെ വിശ്വസിക്കട്ടെ ) അപ്പൊ പറഞ്ഞു വരുന്നത് .. ആറാം ക്ലാസ്സില്‍ ആയപ്പോ നവോദയയില്‍ നിന്നു ചാടി പോന്ന ഞാന്‍ പിന്നെ പഠിക്കാന്‍ പോയത് അമ്മവീട്ടിന്റെ അടുത്ത് ഉള്ള സ്കൂളിലാ , അതായത് , ലടു ഒക്കെ കൊടുത്തു ടാറ്റാ ബൈ ബൈ പറഞ്ഞു പോയ സ്കൂളിലേക്ക് തിരിച്ചു പോവാന്‍ എനിക്ക് പറ്റില്ലാരുന്നു , യു നോ, അഫ്ടെര്‍ ഓള്‍ ഐ അം ആന്‍ അഭിമാനി ! അമ്മയും അമ്മാവനും ഒക്കെ പഠിച്ച സ്കൂള്‍ , അവര്‍ക്കൊരു ചീത്തപേരു ഉണ്ടാക്കാന്‍ സാധിച്ചാല്‍ അത്രയും ആയില്ലേ . ഒരു നവംബര്‍ പതിനാലാം തീയതി എന്നെ ലവിടെ കൊണ്ടു ചേര്‍ത്തു . കൊറേ നാള്‍ സ്കൂളില്‍ ഒക്കെ പോവാണ്ട് നിന്നതുകൊണ്ടും പുതിയ സ്ഥലം ആയതു കൊണ്ടും വല്ലായ്മകുറവില്‍ നിന്നുണ്ടായ ഒരു സുഖമില്ലായ്മ ഉണ്ടാരുന്നു . അക്കാലത്ത് നല്ല തടി ആരുന്നുഎനിക്ക് (ഇപ്പൊ ഒട്ടും തടി ഇല്ലാട്ടോ ) .തടി എന്നതിന് ഹിന്ദി എന്താന്നു ഞാന്‍ ചെന്ന ദിവസം തന്നെ ലീല ടീച്ചര്‍ പഠിപ്പിച്ചു , അതോടെ എനിക്ക് പേരും കിട്ടി, തടി = ലക്കടി .. മേരാ നാം ലക്കടി ബന്‍ഗയാ !!! നന്ദി ടീച്ചര്‍ ! നന്ദി !!! ആ ഒരു വര്‍ഷം , അതായത് ബാക്കി ഉള്ള ടൈം ഞാന്‍ പഠിച്ചു , തരക്കേടില്ലാത്ത മാര്‍ക്കും കിട്ടി , സ്കൂളിലെ ടോപ്പര്‍കൊച്ചു ഞങ്ങടെ ക്ലാസ്സില്‍ ആരുന്നു , പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഇടയ്ക്കു അവളെ കണ്ടാരുന്നു . അപ്പൊ അവള് പറയുവാ , ഞാന്‍ വരുന്നെന്റെ മുന്നേ ക്ലാസ്സ്‌ ടീച്ചര്‍ അവളോട്‌ പറഞ്ഞെന്നു , ഒരു നവോദയ പയ്യന്‍ വരുന്നൊണ്ട്, നല്ലവണ്ണം പഠിക്കണം , അല്ലെങ്കി റാങ്ക് പോവുമെന്ന് . നമ്മ ഇതൊന്നും അറിഞ്ഞില്ലെടാവേ ,അല്ലെങ്കി കാണിച്ചു കൊടുക്കാരുന്നു . അത് കൊണ്ടു അവള്‍ക്കു ഭയങ്കര വാശി ആരുന്നത്രേ . ആറും കഴിഞ്ഞു ഏഴാം ക്ലാസ്സ്‌ ആയപ്പോ ഈ ടോപ്പര്‍കൊച്ചു ആരുന്നു ക്ലാസ്സ്‌ ലീഡര്‍ , ഞാന്‍ സെകണ്ട് ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന ഒരു പാവവും . എന്താ ലതിന്റെ സീക്രട്ട് ന്നു അറിഞ്ഞൂട , ആണ്‍പിള്ളേരും പെണ്‍പിള്ളേരും ഫയങ്കര ഫീകര ശത്രുക്കളെ പോലെ ആരുന്നു പെരുമാറിയിരുന്നത് ആ ടൈമില്‍ . അങ്ങനെ പീരീഡുകള്‍ ദിവസങ്ങള്‍ ആയി .. ദിവസങ്ങള്‍ മാസങ്ങള്‍ ആയി .. കാലം കടന്നു പോയി .. ഐ മീന്‍ ഓണ പരീക്ഷയും വരവായി .. അതൊക്കെ കഴിഞ്ഞെങ്കിലും ആ ആണ്‍ -പെണ്‍ ശത്രുതക്ക് കുറവൊന്നും വന്നില്ല . ക്ലാസ്സ്‌ ടീച്ചര്‍ ഇല്ലാത്ത ഒരു പീരീഡില്‍ , വര്‍ത്തമാനം പറയുന്നവരുടെ പേര് എഴുതി വെക്കാന്‍ ക്ലാസ്സ്‌ ലീഡര്‍ക്ക് ഓര്‍ഡര്‍ കിട്ടി . ലവള്‍ എല്ലാ ആണ്‍പിള്ളേരുടെയും പേര് എഴുതി വെച്ചു , ഒറ്റ പെണ്ണുങ്ങടെ പേര് എഴുതിയില്ല .. അവസാനം രണ്ടു പീരീഡ്‌ ആണ്‍പിള്ളേര്‍ എല്ലാരും ക്ലാസ്സില്‍ നിക്കണ്ട വന്നു , അതും ഡ്രില്‍ പീരീഡ്‌ . അതി ക്രൂരമല്ലേ ആ സമീപനം ..വര്‍ത്തമാനം പറഞ്ഞവരുടെ ലിസ്റ്റില്‍ അറ്റ്ലീസ്റ്റ് മുപ്പത്തി മൂന്നു ശതമാനം സംവരണം എങ്കിലും ഗേള്‍സ്‌ നു കൊടുക്കെണ്ടാതാരുന്നു , പ്രതികരിക്കേണ്ടേ ,വേണം ! എന്റെ മനസ്സ് പറഞ്ഞു . പഠിക്കുന്ന പദങ്ങള്‍ പ്രയോഗിച്ചാലേ ഭാഷയിലുള്ള അറിവ് കൂടു എന്ന മലയാളം ടീച്ചര്‍ പറഞ്ഞിരുന്നു . ആ ഇടയ്ക്കു പഠിപ്പിച്ച ഒരു വാക്ക് .. അനാശാസ്യം = തെറ്റായ നടപടി . വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ , ക്ലാസ്സ്‌ ലീഡര്‍കെതിരെ മുദ്രാവാക്യങ്ങള്‍ ബോര്‍ഡില്‍ എഴുതി വെച്ചു .. ക്ലാസ്സ്‌ ലീഡര്‍ ന്റെ അനാശാസ്യ നടപടികള്‍ അവസാനിപ്പിക്കുക !!! പിറ്റേന്ന് കാലത്ത് , ക്ലാസ്സ്‌ ടീച്ചര്‍ ജോസഫ്‌ സാര്‍ വന്നു . ഞങ്ങള്‍ ബഹുമാന പുരസ്സരം ഉണ്ട ജോസഫ്‌ എന്നാ വിളിച്ചിരുന്നത്‌ . ഇന്ത്യയില്‍ 'വിജയ്‌ സ്കൂട്ടെര്‍ ' ഉള്ള വിരലില്‍ എണ്ണാവുന്നവരില്‍ ഒരാള്‍ ആരുന്നു ജോസഫ്‌ സര്‍ . സാര്‍ വന്നു ഹാജര്‍ എടുത്തു കഴിഞ്ഞപോ ലീഡര്‍ കൊച്ചു സാറിന്റെ അടുത്തേക്ക് പോവുന്ന കണ്ടു , മു ഹ ഹഹ .. എന്റെ മുദ്രാവാക്യങ്ങള്‍ കുറിക്കു കൊണ്ടിരിക്കുന്നു .. അവള്‍ രാജി വെക്കാന്‍ പോയതാ എന്റെ മനസ്സ് പറഞ്ഞു , ഈ മനസ്സിന്റെ ഒരു കാര്യം ! ഒരു മിനിറ്റ് താമസിച്ചു . ജൊസഫ് സാര്‍ മേരാ നാം ബുലായാ .. ഹോ എന്നെ ലീഡര്‍ ആക്കാനുള്ള വിളി , വീണ്ടും മനസ്സ് പറഞ്ഞു , ഗൊച്ചു ഗള്ളന്‍ ! ഞാന്‍ പയ്യെ സാറിന്റെ അടുത്ത് ചെന്നു . സാറ് ചോദിച്ചു , നീ ബോഡില്‍ വല്ലതും എഴുതിയാരുന്നോ ? മറുപടി പറഞ്ഞു , എഴുതിയിരുന്നു .. സാര്‍ : എന്നാ ഇച്ചരെ നീങ്ങി നിന്നെ ഞാന്‍ നീങ്ങി നിക്കുന്നു സാര്‍ : തിരിഞ്ഞു നിന്നേ .. ഭഗവാനെ ഇതെന്താ പരിപാടി .. .. ശ്വാഷ് .... ഒരു സൌണ്ട് .. ഈ ചൂരല്‍ വായുവില്‍ ഒരു പ്രത്യേക വേഗതയില്‍ സഞ്ചരിച്ചു ചന്തിയില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന സൌണ്ട് ! ഈ സൌണ്ട് ഒരു രണ്ടു വട്ടം ആവര്‍ത്തിച്ചു . അയ്യേ , ഇതിനാണോ ഇവന്മാര്‍ ഒടുക്കത്തെ വേദന ആണെന്ന് പറഞ്ഞത് , എനിക്ക് ഒരു വേദനയും തോന്നിയില്ല , ഇനി തൊലിക്കട്ടി കൊണ്ടായിരിക്കുമോ .. ?? !! സാര്‍ : ആ നീ പൊക്കോ .. പോയി ഇരുന്നോ ! ഞാന്‍ പെട്ടെന്ന് സീറ്റിലേക്ക് പോയി , ലീഡര്‍ ആവാന്‍ പോയതാരുന്നു അടീം മേടിച്ചു തിരിച്ചു പോന്നു . എന്നാലും ബോര്‍ഡില്‍ ഒന്ന് എഴുതിയതിനു ഇതിച്ചരെ കടുപ്പം ആയി പോയി !!! സീറ്റില്‍ ചെന്നു ഇരുന്നു , ഡബിള്‍ സ്പീഡില്‍ എണീറ്റു , ചൂരല്ന്റെ എഫക്ക്റ്റ് അപ്പോളാ മനസ്സിലായത്‌ .. പിന്നേം ഒരു പാട് നാള് കഴിഞ്ഞപ്പോളാണ് അനാശാസ്യത്തിന്റെ അര്‍ഥം ഡിന്ഗോള്‍ഫികേഷന്‍ ആണെന്ന് പിടി കിട്ടിയത് .. അന്ന് ടീച്ചര്‍ മര്യാദക്ക് പഠിപ്പിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുമായിരുന്നോ ? അനാശാസ്യം - തെറ്റായ നടപടി , ഫൂ ..!! ഇതാണ് വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റം വേണമെന്ന് ഞാന്‍ പറയുന്നത് . ഹോ അന്ന് ഈ അഹങ്കാരം എഴുതി വെച്ചതിനു ചൂരലിന്റെ പെട അല്ലെ കിട്ടിയുള്ളൂ , ഗൊച്ചു ഗള്ളി ലീഡര്‍ നു ഇതിന്റെ മീനിംഗ് എങ്ങനെ പിടി കിട്ടി ! ആവോ ആര്‍ക്കറിയാം !!! അറിയാതെ പറ്റിയ അബദ്ധം .. മാഫ് കര്‍ദീജിയേ *ടൈറ്റില്‍ അര്‍ഥം മനസ്സിലായില്ലേ .. അടി കിട്ടി പൊളിഞ്ഞുന്നു
  • Workers' Forum Team: വിലക്കയറ്റം: ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍
    ജനങ്ങള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് വിലക്കയറ്റം. ഭക്ഷണം, മരുന്ന്, എണ്ണ, പാചകവാതകം തുടങ്ങി ഏതാണ്ടെല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കയറിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണം, ഭൂമി എന്നിവയുടെ വില എത്രയോ മടങ്ങ് ഇരട്ടിച്ചിരിക്കുന്നു. 2008 ല്‍ ലോകസാമ്പത്തിക പ്രതിസന്ധി ശക്തിപ്പെട്ടതോടെ, ലോകത്താകെ ഉല്‍പ്പാദന-വിപണന രംഗങ്ങള്‍ മന്ദീഭവിക്കുകയും വില കുറയുകയും ചെയ്തിരുന്നു. അപ്പോഴും ഇന്ത്യയില്‍ വിലക്കയറ്റമായിരുന്നു. വിലവര്‍ധനനിരക്ക് പൂജ്യത്തേക്കാള്‍ കുറഞ്ഞപ്പോഴും ഇന്ത്യയില്‍ അരിവില കിലോക്ക് 10 രൂപയില്‍നിന്ന് 18-20 രൂപയായി വര്‍ധിക്കുകയാണുണ്ടായത്. 2007ല്‍ അന്താരാഷ്ട്രതലത്തില്‍ വിലവര്‍ധനവായിരുന്നു. 2008ല്‍ വിലത്തകര്‍ച്ചയുണ്ടായി. എന്നാല്‍ 2009 മധ്യംമുതല്‍ വീണ്ടും വില വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ വില കൂടിക്കൊണ്ടേയിരിക്കയാണ്. അതേ സമയം ഉല്‍പ്പാദനം കുറയുകയോ, വാങ്ങല്‍ അളവ് വന്‍തോതില്‍ വര്‍ധിക്കുകയോ ചെയ്തിട്ടില്ല. ഉല്‍പ്പാദന ദൌര്‍ബല്യമല്ല വിലക്കയറ്റത്തിന് കാരണമെന്നത് വ്യക്തമാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലപോലും കിട്ടുന്നില്ല. അതേസമയം നമുക്കെല്ലാം ഉപഭോക്താക്കള്‍ എന്ന നിലയില്‍ സാധനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുന്നു. അതിന്നര്‍ഥം വാങ്ങിവില്‍ക്കുന്ന ഇടനിലക്കാര്‍, വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വന്‍ലാഭം ഈടാക്കുന്നു എന്നാണ്. ചുരുക്കത്തില്‍, ഇന്ത്യയില്‍ ഇന്നനുഭവിക്കുന്ന വിലക്കയറ്റം പല പ്രത്യേകതകളും പ്രകടിപ്പിക്കുന്നു. വിലകള്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യവിലകളാണ് കൂടുതല്‍ വര്‍ധിക്കുന്നത്. ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ കാരണം പുറം സ്വാധീനമല്ല. ഇടനിലക്കാരാണ് പ്രധാന ഉത്തരവാദികള്‍. അവരെ സഹായിക്കുന്ന ദേശീയ നയങ്ങളും നടപടികളുമാണ് പ്രശ്നത്തെ രൂക്ഷമാക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമായിവന്നിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സമീപനം വിലക്കയറ്റത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ തണുപ്പന്‍മട്ടിലാണ് കാര്യങ്ങളെ കാണുന്നത്. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച 8-9 ശതമാനം കൈവരിക്കണമെങ്കില്‍ വിലവര്‍ധന അനിവാര്യമാണെന്ന് വാദിക്കുന്നു; വിലവര്‍ധന ഒരു ആഗോള പ്രശ്നമാണെന്ന് പറയുന്നു; ലോകത്ത് സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ വന്‍തോതില്‍ പണം ഇറക്കിയതാണ് കാരണമെന്ന് അവകാശപ്പെടുന്നു; വിലക്കയറ്റം ഒരു താല്‍ക്കാലിക പ്രശ്നമാണെന്നും അത് മൂന്ന് മാസത്തിനകം പരിഹൃതമാകുമെന്നും പറയുന്നു. എങ്കിലും ഉള്‍ഭയംകൊണ്ടാകാം. 2010 ഫെബ്രുവരി 6ന് വിലക്കയറ്റം മാത്രം അജന്‍ഡയാക്കി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിതന്നെ വിളിച്ചുചേര്‍ത്തു. കുറെയേറെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെമേല്‍ കയറ്റിവയ്ക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. പ്രശ്നം കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പരിഹരിക്കണമെന്ന രീതിയില്‍ ഒരു സംയുക്ത കമ്മിറ്റിക്ക് രൂപംനല്‍കുക മാത്രമാണുണ്ടായത്. കമ്പോളശക്തികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നതിനുള്ള പരിപാടികള്‍ ഒന്നും ഉണ്ടായില്ല. ഇതിനായി വിലപരിധി നിര്‍ണയിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. വാങ്ങല്‍-വില്‍ക്കല്‍ കാര്യങ്ങളെ സ്വാധീനിക്കുന്ന നയങ്ങള്‍ ആവിഷ്കരിക്കുന്നില്ല. പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നില്ല. അതേസമയം സ്വതന്ത്ര മുതലാളിത്ത ഇടപെടലിനനുകൂലമായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നു. ധനികപക്ഷ താല്‍പ്പര്യം -അത് വന്‍കിടക്കാരായാലും വിദേശ-സ്വദേശ കമ്പനികളായാലും- സംരക്ഷിക്കുന്നതാണ് എല്ലാ നടപടികളും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്പോലും ഊഹക്കച്ചവട സാധ്യതകള്‍ പെരുപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് കാര്യങ്ങളെ കൂടുതല്‍ സംഘര്‍ഷാത്മകമാക്കുന്നു. ജനജീവിതം അടിക്കടിയെന്നോണം പ്രയാസകരമായിത്തീരുന്നു. വിലക്കയറ്റ കാരണങ്ങള്‍ സ്വതന്ത്ര കമ്പോള വ്യവസ്ഥയെ കയറൂരിവിടുന്ന നവലിബറല്‍ നടപടികള്‍തന്നെയാണ് വിലക്കയറ്റത്തിനും ഇടയാക്കുന്നത്. സ്വതന്ത്രകമ്പോളം എല്ലാറ്റിനും പരിഹാരമാണെന്നതാണ് നവലിബറല്‍ നയങ്ങളുടെ അന്തസത്ത. അതുകൊണ്ട് വസ്തുക്കളുടെ വില നിയന്ത്രണം, ക്രയവിക്രയത്തിലെ അളവ് നിയന്ത്രണം, പൊതുവിതരണം എന്നിവയൊന്നും സര്‍ക്കാരിന്റെ കടമയല്ലെന്നാണ് വാദം. ഇതില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. പകരം സ്വതന്ത്രമായ കമ്പോള ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഊഹക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ അതിനുള്ള നടപടികള്‍ ഓരോന്നായി നിയമാനുസൃതമാക്കുന്നു; ലളിതവല്‍ക്കരിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം, അതിന്റെ ഫലമായുള്ള ഊഹക്കച്ചവടത്തിന്റെ പ്രോത്സാഹനം, കാര്‍ഷികരംഗത്തെ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കല്‍, ഭക്ഷ്യസബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ വരുത്തുന്ന കുറവ്, ഭൂമിയുടെ കാര്‍ഷികേതര ഉപയോഗം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ തന്നെ ഭക്ഷ്യഇതര വിനിയോഗം, സംഭരണ രംഗത്തെ അപാകതകള്‍ എന്നിവയൊക്കെ വ്യാപകമാവുന്നു. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനംപോലുള്ള കാര്യങ്ങള്‍ ധാന്യഉല്‍പ്പാദനരംഗം അസ്ഥിരപ്പെടുത്തുന്നു; ഒട്ടേറെ പുതിയ പ്രസിന്ധികള്‍ക്കിടയാക്കുന്നു. ഇവയൊക്കെ കൂടുതല്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. ഇവയ്ക്ക് പുറമെ മരുന്നിന്റെ വിലവര്‍ധന, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ സ്വാധീനത്താല്‍ ഭൂവിലയില്‍ വന്നുകൊണ്ടിരിക്കുന്ന വന്‍ മാറ്റങ്ങള്‍, എണ്ണ വിലവര്‍ധന എന്നീ പ്രശ്നങ്ങള്‍ വേറെയും പരിശോധിക്കേണ്ടിയിരിക്കുന്നു. (മ) അവധിവ്യാപാരം കാര്‍ഷികരംഗത്ത് വന്‍തോതില്‍ ശക്തിപ്പെടുന്നതും വിലക്കയറ്റത്തിന് കാര്യമായി ഇടയാക്കുന്നതുമായ നടപടിയാണ് അവധിവ്യാപാരം. കൃഷിയിറക്കുമ്പോള്‍ത്തന്നെ, അല്ലെങ്കില്‍ വിളവെടുപ്പിനുമുമ്പ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വ്യാപാരക്കരാറുണ്ടാക്കി കുറച്ച് പണം മുന്‍കൂര്‍ നല്‍കി ഒരു നിശ്ചിത അവിധിക്കുശേഷം യഥാര്‍ഥ കൈമാറ്റം നടക്കുന്ന രീതിയാണ് അവധിവ്യാപാരം. വടക്കെമലബാറില്‍ പണ്ട് 'ഉണ്ടര്‍തി' എന്നൊരു പണയരീതി നിലവിലുണ്ടായിരുന്നു. അതിനോട് സാമ്യമുള്ളതാണ് അവധിവ്യാപാരം. ദരിദ്രര്‍, കുടികിടപ്പുകാര്‍ എന്നിവരൊക്കെ തേങ്ങ, കുരുമുളക് മുതലായ വിളകള്‍ വിളവെടുപ്പിനുമുമ്പുതന്നെ പണക്കാര്‍ക്ക് മുന്‍കൂര്‍ പണയപ്പെടുത്തുന്ന രീതിയായിരുന്നു ഇത്. ആദ്യമൊക്കെ വാക്കാല്‍ നടന്നിരുന്ന ഈ ഇടപാട് പിന്നീട് രജിസ്റ്റര്‍ ചെയ്ത രേഖയുടെ പിന്‍ബലത്തിലാണ് നടന്നത്. ദരിദ്രരുടെ ആസ്തികള്‍ വന്‍തോതില്‍ തട്ടിയെടുത്ത ഇത്തരം നടപടികള്‍ ഭൂപരിഷ്കരണത്തിനുശേഷമാണ് കുറെയൊക്കെ മാറിയത്. അവധിവ്യാപാരക്കരാര്‍ തയാറായിക്കഴിഞ്ഞാല്‍ പണം മുടക്കുന്ന ആള്‍ക്ക് വിളവെടുപ്പുവരെ കാത്തുനില്‍ക്കാതെതന്നെ കരാര്‍ ഉപയോഗിച്ച് പണം സംഘടിപ്പിക്കാന്‍ മാര്‍ഗമുണ്ട്. അതിന് അവധിവ്യാപാര കരാറിന്റെ പ്രമാണം മറ്റൊരാള്‍ക്ക് രേഖാമൂലം കൈമാറിയാല്‍ മതി. ഈ രീതിയില്‍ ഒരു പ്രമാണത്തില്‍നിന്ന് (വായ്പാ ഉപാധിയില്‍നിന്ന്) മറ്റൊന്ന് ഊര്‍ന്നുവരുന്നതാണ് ഡെറിവേറ്റീവുകള്‍ എന്ന ഊഹക്കച്ചവടത്തിന്നാധാരം. ഡെറിവെറ്റീവുകള്‍ ഇന്ന് വലിയൊരു ഊഹക്കച്ചവട ഉപാധിയാണ്. ഇവ ഇപ്പോള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമായിരിക്കുന്നു. ഇവയെ ഉല്‍പ്പന്ന ഡെറിവേറ്റീവുകള്‍ എന്നാണ് പറയുന്നത്. ഇതോടെ ഉല്‍പ്പന്ന ഡെറിവേറ്റീവുകളും അതിന് ആധാരമായ കാര്‍ഷികോല്‍പ്പാദനവും പ്രധാന ഊഹക്കച്ചവട ഉപാധിയായി മാറുകയാണ്. ഉല്‍പ്പാദനത്തിന്റെ ഉടമയായി മാറുന്നത് ഊഹക്കച്ചവടക്കാരാണ്. അവര്‍ ഉല്‍പ്പന്നങ്ങളുടെ വില യാന്ത്രികമായി വര്‍ധിപ്പിക്കുന്ന രീതിയില്‍ ഉല്‍പ്പന്നം പൂഴ്ത്തിവച്ച് വില്‍പ്പനയെ നിയന്ത്രിക്കുന്നു. വിലവര്‍ധനവിന്റെ നേട്ടം യഥാര്‍ഥ കര്‍ഷകന് ഒരിക്കലും കിട്ടുന്നില്ല. എന്നാല്‍, വിലക്കയറ്റത്തിന്റെ പ്രയാസങ്ങള്‍ ജനങ്ങള്‍ പൊതുവിലും ദരിദ്രജനങ്ങള്‍ പ്രത്യേകിച്ചും അനുഭവിക്കുകയും വേണം. അവധിവ്യാപാരിയായ ഇടനിലക്കാരന്റെ ലാഭമാകട്ടെ പെരുകിക്കൊണ്ടേയിരിക്കും. ഇന്ത്യയില്‍ ഈയിടെയായി അവധിവ്യാപാരവും അതുമായി ബന്ധപ്പെട്ട ഡെറിവേറ്റീവ് വിനിമയവും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വിപുലപ്പെട്ടിരിക്കുന്നു. 2008 ല്‍ ഈ രീതിയില്‍ 46.65 ലക്ഷംകോടി രൂപയുടെ ബിസിനസ്സാണ് നടന്നതെങ്കില്‍ 2009 ല്‍ ഇത് 62.94 ലക്ഷം കോടിരൂപയുടേതായി ഉയര്‍ന്നു. 35 ശതമാനം വര്‍ധന. കമീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് എന്ന സര്‍ക്കാര്‍ ഏജന്‍സിയും കൃഷിസംബന്ധമായ ഒരു പാര്‍ലമെന്റ് കമ്മിറ്റിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിര്‍ബാധം തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കയാണ്. ഇത് വിലക്കയറ്റത്തിന് പ്രധാന കാരണമായിത്തന്നെ തുടരുന്നു. (യ) പൊതുചെലവിലെ കുറവ് പഞ്ചവത്സര പദ്ധതികള്‍ കഴിയുന്തോറും സര്‍ക്കാരിന്റെ കാര്‍ഷികരംഗത്തെ ചെലവിന്റെ അനുപാതം കുറഞ്ഞുവരികയായിരുന്നു. ഒന്നാം പദ്ധതി കാര്‍ഷികോന്മുഖപദ്ധതിയായിരുന്നു. അതില്‍ത്തന്നെ പദ്ധതിച്ചെലവിന്റെ മൂന്നിലോന്നോള (31 ശതമാനം) മായിരുന്നു കൃഷിക്കായി നീക്കിവച്ചത്. പിന്നീട് ഈ അനുപാതം 21 മുതല്‍ 24 ശതമാനംവരെയായി. എന്നാല്‍ ഒമ്പത്, പത്ത് പദ്ധതികളില്‍ 20 ശതമാനം ആയിരുന്നു. 11ാം പദ്ധതിയിലാവട്ടെ 18 ശതമാനമാണ് വകയിരുത്തിയത്. ജലസേചനച്ചെലവ്, ഉല്‍പ്പന്ന സബ്സിഡി, ഭക്ഷ്യസബ്സിഡി എന്നിവയൊന്നും വര്‍ധിപ്പിക്കുന്നില്ല. ഭക്ഷ്യസബ്സിഡി ഇപ്പോഴും ദേശീയ വരുമാനത്തിന്റെ 1.8 ശതമാനം മാത്രമാണ്. രാസവള സബ്സിഡി കുറയുന്നു. ചിലതിനൊക്കെ സബ്സിഡിതന്നെ ഒഴിവാക്കുന്നു. ഈയിടെ യൂറിയ സബ്സിഡി പിന്നെയും കറുച്ചു. കാര്‍ഷിക വായ്പകള്‍ വിവിധതരം പ്രതിസന്ധിക്കിടയാക്കുന്നു. കാര്‍ഷിക വിപണനത്തിനുള്ള സര്‍ക്കാര്‍ സഹകരണങ്ങള്‍ കുറഞ്ഞുവരികയാണ്; എന്നാല്‍, ഭക്ഷ്യകൃഷിയില്‍നിന്ന് വാണിജ്യകൃഷിയിലേക്ക് മാറുന്നു. ഭക്ഷ്യവിളകളുടെ ഭക്ഷ്യ ഇതര ഉപയോഗം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം ആത്യന്തികമായി ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്നു. (ര) സംഭരണത്തിലെ പ്രശ്നങ്ങള്‍ 1964 ഓടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില തീരുമാനിക്കാനും അവ സംഭരിക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനും കൃത്യമായ സംവിധാനങ്ങള്‍ രൂപപ്പെട്ടുവന്നിരുന്നു. അഗ്രികള്‍ച്ചറല്‍ പ്രൈസസ് കമീഷന്‍ (APC) ആണ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിച്ചതും സംഭരണ നടപടികള്‍ കൈക്കൊണ്ടതും. ( APCയാണ് ഇപ്പോള്‍ ACP ആയി മാറിയത്). സൂക്ഷിപ്പ് ഭക്ഷ്യകോര്‍പ്പറേഷനി (FCl)ലാണ്. വിതരണം പൊതുവിതരണ സംവിധാനംവഴി റേഷന്‍ കടകളിലൂടെയും. ഇവക്കെല്ലാംകൂടി വേണ്ടിവരുന്ന ചെലവാണ് ഭക്ഷ്യ സബ്സിഡിയായി കണക്കാക്കുന്നത്. ഈ സംവിധാനങ്ങളെല്ലാം ഇന്ത്യയില്‍ മെച്ചപ്പെട്ട രീതിയില്‍ നടന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം ദുര്‍ബലമാണ്. സംഭരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. കൃഷിക്കാര്‍ക്ക് ന്യായവില ലഭിക്കുന്നില്ല. സംഭരണം നന്നായി നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്. ഇത് പൂഴ്ത്തിവയ്പ്പിന് ഇടയാക്കുന്നു. ഇപ്പോള്‍ വന്‍കിടക്കമ്പനികള്‍ കൂടുതല്‍ വില നല്‍കി ധാന്യസംഭരണം നടത്തി സൂക്ഷിച്ചുവച്ചിരിക്കയാണ്. (റ) പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ച ഭക്ഷ്യവിതരണ രംഗത്തെ പ്രധാന പ്രശ്നം പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ചയാണ്. ഇന്ത്യയില്‍ റേഷന്‍ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചിരുന്നു. നവലിബറല്‍ നയങ്ങളുടെ ഭാഗമായി 1997 ല്‍ നമ്മുടെ സാര്‍വത്രിക പൊതുവിതരണ സംവിധാന(UPDS)ത്തെ ദുര്‍ബലപ്പെടുത്തി BPL കാര്‍ക്കുവേണ്ടി പ്രത്യേക രീതി -Targeted PDS - നടപ്പാക്കിയിരിക്കയാണ്. ഇതോടെ അര്‍ഹതപ്പെട്ട പലര്‍ക്കും ഭക്ഷണസാധനങ്ങള്‍ റേഷന്‍വിലയ്ക്ക് കിട്ടാതായി. നിയമപ്രകാരമുള്ള സാര്‍വത്രിക റേഷന്‍രീതി 1964 മുതല്‍ നിലവിലുള്ള സംസ്ഥാനമാണ് കേരളം. കേരളത്തെയാണ് കേന്ദ്രത്തിന്റെ TPDS നടപടി ഏറ്റവും പ്രതികൂലമായി ബാധിച്ചത്. പൊതുവിപണിയിലും അജഘ റേഷന്‍ കാര്‍ഡുകളിലും അരിക്ക് ഏതാണ്ട് ഒരേ വില ആയതോടെ അജഘ കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങാതായി. ഈ അവസരത്തില്‍ വില കുറയ്ക്കുന്നതിന് പകരം അരിവിഹിതംതന്നെ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഏതാണ്ട് മുക്കാല്‍പങ്ക് അജഘ അരിയും വെട്ടിക്കുറച്ചു. വെട്ടികുറയ്ക്കല്‍ പിന്നെയും തുടര്‍ന്നു. എന്നാല്‍, പൊതുവിപണിയില്‍ അരിവില വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അരിവിഹിതം പുനഃസ്ഥാപിക്കുന്നത് ഏറെ സഹായകമാകുമെങ്കിലും കേന്ദ്രം അതിനിതുവരെ തയാറായിട്ടില്ല. കേരളത്തിലാണെങ്കില്‍ APL , BPL വിഭാഗങ്ങള്‍ക്ക് കേന്ദ്രവിലയേക്കാള്‍ ഏതാണ്ട് 5 രൂപവീതം കിലോവിന് കുറച്ചുനല്‍കുകയാണ്. BPL അരി കേരളത്തില്‍ കിലോക്ക് 2 രൂപക്കാണ് വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ കരുതല്‍ ശേഖരം (അരിയും ഗോതമ്പും) ആവശ്യത്തേക്കാള്‍ കൂടുതലാണ്. ഇതില്‍ ഒരുഭാഗം റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത് പകരം പുതുതായി സംഭരിക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ 40 ലക്ഷം ടണ്‍ ഗോതമ്പും 60 ലക്ഷം ടണ്‍ അരിയുമാണ് കരുതല്‍ സ്റ്റോക്കായി വേണ്ടതെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാല്‍ (2009 ഡിസംബറിലെ കണക്കനുസരിച്ച്) 190 ലക്ഷം ടണ്‍ ഗോതമ്പും 240 ലക്ഷം ടണ്‍ അരിയും കരുതല്‍ സ്റ്റോക്കായി ഉണ്ട്. ഇന്നത്തെ വിലക്കയറ്റം തടയാനായി കരുതല്‍ സ്റ്റോക്കില്‍ പകുതിയെങ്കിലും പൊതുവിതരണ രംഗത്തേക്ക് ഇറക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാരിന്റെ കരുതല്‍ സ്റ്റോക്കില്‍നിന്ന് വില്‍പ്പന നടത്തുന്നു. അത്ഭുതകരമായ ഈ പ്രക്രിയക്ക് ഓപ്പണ്‍മാര്‍ക്കറ്റ് സെയില്‍സ് സ്കീം എന്നാണ് പറഞ്ഞുവരുന്നത്. ഇവയെല്ലാം പൊതുവിതരണ സംവിധാനത്തെ ബോധപൂര്‍വം തകര്‍ക്കുന്നതിന് ഇടയാക്കുന്നു. വിലക്കയറ്റത്തെ ശക്തിപ്പെടുത്തുന്നു. (ല) വന്‍കിട കമ്പനികളുടെ ചില്ലറ വ്യാപാരം നവലിബറല്‍ കാലത്തെ മറ്റൊരു സംഭവവികാസമാണ് ചില്ലറവ്യാപാര രംഗത്തേക്കുള്ള വന്‍കിട കമ്പനികളുടെ കടന്നുവരവ്. ധാന്യവ്യാപാരത്തില്‍ വന്‍കിടക്കമ്പനികള്‍ ഇന്ന് വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരുടെ പക്കല്‍ നല്ലൊരു ധാന്യസ്റ്റോക്ക് നിലവിലുണ്ട്. ഇത് ധാന്യത്തിന്റെ പൊതുലഭ്യത കുറക്കുന്നു. പൂഴ്ത്തിവയ്പ്പിന്റെ ഫലം ചെയ്യുന്നു. അവധിവ്യാപാരം വഴിയുള്ള ധാന്യസംഭരണവും ഇതിലേക്ക് നയിക്കുന്നുണ്ട്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കാന്‍ ഇതുവഴി കഴിയുന്നു. ധാന്യങ്ങളും മറ്റും ഇറക്കുമതി ചെയ്യേണ്ടിവരുമ്പോള്‍ ഇത്തരം കമ്പനികള്‍ ഇടപെടുന്നതായും സംസാരമുണ്ട്. ഇന്ത്യയിലേക്ക് ഈയിടെ ഗോതമ്പ്, പഞ്ചസാര എന്നിവ ഇറക്കുമതി ചെയ്തപ്പോള്‍ ഇവയുടെ അന്താരാഷ്ട വിലനിലവാരം ഘട്ടംഘട്ടമായി വര്‍ധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍പോലും പൊതുവിതരണ സംവിധാനം ദുര്‍ബലമായതിനാല്‍ അര്‍ഹിക്കുന്ന ജനങ്ങളിലേക്ക് എത്തുന്നില്ല. ഇവിടെയൊക്കെ വന്‍കിടക്കമ്പനികളുടെ ഇടപെടല്‍ നടക്കുന്നുണ്ട്. ചില്ലറ വില്‍പ്പനരംഗത്തേക്കുള്ള വന്‍കിടക്കമ്പനികളുടെ കടന്നുകയറ്റം മറ്റു രീതിയിലും ഇന്ത്യയില്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇന്ത്യയില്‍ വളരെയധികം പേര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന രംഗമാണ് ചില്ലറ വ്യാപാരം. ഇതില്‍നിന്ന് പുറംതള്ളുക എന്നത് ജീവിത സാഹചര്യങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന വലിയൊരു ഭാഗം വളരെ വേഗത്തില്‍തന്നെ ദരിദ്രരായിക്കൊണ്ടിരിക്കയാണ്. ഇതാകട്ടെ, ദാരിദ്ര്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. മറ്റു പ്രശ്നങ്ങള്‍ ഇവയ്ക്ക് പുറമെയാണ് പല കാരണങ്ങളാല്‍ കാര്‍ഷികോല്‍പ്പാദനംതന്നെ കുറയാനിടയാകുന്ന സ്ഥിതി, കൃഷിഭൂമിയുടെ കാര്‍ഷികേതര ഉപഭോഗം, ഭക്ഷ്യാവശ്യങ്ങള്‍ക്ക് പകരം നാണ്യവിളകളിലേക്കുള്ള മാറ്റം, അതും താല്‍കാലിക ലാഭത്തെ മുന്‍നിര്‍ത്തിയുള്ള പലായനം, ഭക്ഷ്യവസ്തുക്കള്‍തന്നെ ഭക്ഷ്യ ഇതര ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന സ്ഥിതി, അതിദരിദ്ര വിഭാഗം ജനങ്ങള്‍ ഭക്ഷിക്കുന്ന ധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ത്തന്നെ വരുന്ന കുറവ്, ഇത്തരം ധാന്യങ്ങള്‍ മൃഗങ്ങള്‍ക്കുള്ള ഭക്ഷണമായി മാറുന്ന സ്ഥിതി, അനവസരത്തിലുള്ള ധാന്യക്കയറ്റുമതി, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും ഭക്ഷ്യ വിളകളില്‍ അതുണ്ടാക്കുന്ന ദൂരവ്യാപകമായ മാറ്റങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ ശക്തിപ്പെടുകയാണ്. അതുകൊണ്ടുതന്നെ, സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടല്‍ അനിവാര്യമാവുകയാണ്. അപ്പോഴാണ് സര്‍ക്കാര്‍ സ്വയം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ ചെയ്യുന്നില്ല. എന്നാല്‍, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്. (മ) തക്കസമയത്ത് വിലനിര്‍ണയിച്ച് ഭക്ഷ്യസംഭരണം നടത്തി സൂക്ഷിക്കുക. (യ) സാര്‍വത്രിക പൊതുവിതരണത്തിലേക്ക് തിരിച്ചുപോവുക. അതിനുവേണ്ടി മിനിമം കരുതല്‍ നിലനിര്‍ത്തി ബാക്കി ധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുക. സ്വകാര്യ വ്യക്തികള്‍ക്ക് കരുതലില്‍നിന്ന് ധാന്യം നല്‍കാതിരിക്കുക. (ര) ധാന്യം എത്തിക്കുന്നതിനുള്ള അന്തര്‍ സംസ്ഥാന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുക. (റ) കയറ്റുമതിയും ഇറക്കുമതിയും ആവശ്യാനുസരണം നിയന്ത്രിക്കുക. (ല) അവധിവ്യാപാരം അവസാനിപ്പിക്കുക. (ള) ഭക്ഷ്യസബ്സിഡി ഉയര്‍ത്തുക. (ഴ) ഇവക്കെല്ലാം സഹായകമായ ഭക്ഷ്യനയം തയാറാക്കി പാര്‍ലമെന്റില്‍ പാസ്സാക്കി നടപ്പാക്കുക. എന്നാല്‍ ഇക്കാര്യങ്ങളൊന്നും നടക്കുന്നില്ല. ഇതര രംഗങ്ങള്‍ വിലക്കയറ്റം ഭക്ഷ്യരംഗത്ത് മാത്രമല്ല. അത് കാര്‍ഷിക രംഗത്തും ഒതുങ്ങുന്നില്ല. ജനങ്ങളെ നിത്യദുരിതത്തിലാഴ്ത്തുന്ന മറ്റു രണ്ട് രംഗങ്ങളാണ് എണ്ണയുടേതും മരുന്നിന്റേതും. സാമ്പത്തിക പ്രതിസന്ധിയില്‍ എണ്ണയുടെ അന്താരാഷ്ട്ര വില കുറഞ്ഞുകൊണ്ടിരുന്നപ്പോഴും അതിന്റെ നേട്ടം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല. എണ്ണവില ബാരലിന്ന് 40 ഡോളര്‍വരെ താഴ്ന്നപ്പോള്‍ ജനകീയ സമ്മര്‍ദത്തെതുടര്‍ന്ന് നേരിയ വിലക്കുറവു വരുത്തിയതല്ലാതെ ഇന്ത്യയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. സര്‍ക്കാര്‍ ഇപ്പോഴും എണ്ണയുടെമേല്‍ വലിയതോതിലുള്ള നികുതികള്‍ ചുമത്തി ഖജനാവ് നിറച്ചുകൊണ്ടിരിക്കയാണ്. ഇറക്കുമതിച്ചുങ്കം, എക്സൈസ് തിരുവ, കസ്റ്റംസ് തീരുവ എന്നിവ വര്‍ധിച്ച തോതില്‍ത്തന്നെ നിലനിര്‍ത്തിയിരിക്കയാണ്. എണ്ണക്കച്ചവടക്കാരായ വന്‍കിട കമ്പനികളെ സഹായിക്കാനും സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ ശ്രമിക്കുന്നതാണ് നമ്മുടെ അനുഭവം. 'ഓയല്‍പൂള്‍ എക്കൌണ്ട്' ഇല്ലാതാക്കി പ്രത്യാഘാതങ്ങളെല്ലാം നേരിട്ട് ജനങ്ങളിലേക്ക് ഇറക്കിവയ്ക്കുകയാണ്. ക്രൂഡ്എണ്ണ വിലയിലെ വര്‍ധനവ് ഏതാണ്ട് 30,000 ത്തിലേറെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നാണ് കണക്ക്. അതേസമയം, ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ നിയോഗിച്ച കിരിത് പരിഖ് കമ്മിറ്റി വരെ എണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ടും നിര്‍ദേശങ്ങളും തള്ളിക്കളയണമെന്ന് വ്യാപകമായ സമ്മര്‍ദം ജനങ്ങളില്‍നിന്ന് ഉണ്ടായെങ്കിലും സര്‍ക്കാര്‍ അവ നടപ്പാക്കുന്ന രീതിയില്‍തന്നെ മുന്നോട്ടു പോവുകയാണ്. സര്‍ക്കാരിന്റെ ഈ നീക്കത്തെ പ്രതിരോധിക്കേണ്ടതുണ്ട്. മറ്റൊരു രംഗം മരുന്നിന്റേതാണ്. മരുന്ന്വിലയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന ജനങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും അതിന്റെ ഗൌരവത്തില്‍ ബോധ്യപ്പെടുന്നില്ല. കാരണം, ഒരേ മരുന്നിനുതന്നെയാണോ വിലക്കയറ്റമെന്ന് അവര്‍ അറിയുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി ഡോക്ടര്‍മാരാണ് മരുന്ന് നിര്‍ണയിക്കുന്നത്. മരുന്നുവില വര്‍ധന വലിയ സാങ്കേതിക പ്രശ്നമായിക്കൂടി തുടരുകയാണ്. ഒരു ജനറിക് വിഭാഗത്തില്‍പെട്ട, എന്നാല്‍ വ്യത്യസ്ത ബ്രാന്‍ഡ് പേരുകളുള്ള മരുന്നിന്റെ വിലയിലെ വ്യത്യാസം, ഒരേ മരുന്നിന്റെ വിലയില്‍ത്തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന എന്നിവ പട്ടിക 2,3 കളില്‍ നല്‍കിയിരിക്കുന്നു. അവ കാര്യങ്ങളെ നേര്‍ക്കുനേര്‍ വ്യക്തമാക്കുന്നതിനാല്‍ കൂടുതലായി ഇവിടെ വിശദീകരിക്കുന്നില്ല. വിലക്കയറ്റത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍ക്ക് നാട്ടില്‍നടക്കുന്ന സാമ്പത്തിക ക്രയവിക്രയത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതാണ് ഒന്നാമത്തെ പ്രശ്നം. കാരണം, സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളൊന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചോ അവര്‍ക്ക് അനുകൂലമോ ആയിരിക്കില്ല. കൈവശവരുമാനത്തിന്റെ യഥാര്‍ഥ മൂല്യം അതിവേഗത്തില്‍ തകര്‍ന്നുപോകുന്നു. പുഴ്ത്തിവയ്ക്കല്‍പോലുള്ള ദുഷ്പ്രവണതകളും ഊഹക്കച്ചവട സാധ്യതകളും വലിയതോതില്‍ കൂടിവരുന്നു. ദരിദ്രരോടുള്ള അവഗണനയും സാമ്പത്തിക അസമ്വതവും അന്തരവും വര്‍ധിക്കാനും ഇടയാക്കുന്നു. ഭൂവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുതിപ്പ്, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ വ്യാപനം, ഭക്ഷ്യസുരക്ഷ നഷ്ടപ്പെടുന്ന സ്ഥിതി, തൊഴില്‍ സുരക്ഷയില്ലായ്മ ഇവയൊക്കെ ഗൌരവമേറിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയാക്കുന്നു. എല്ലാതരം ചൂതാട്ടങ്ങള്‍ക്കും ഇടയാക്കുന്നു. അതേ സമയം യഥാര്‍ഥ തൊഴില്‍, വരുമാനം, ഉല്‍പ്പാദനം എന്നിവയൊന്നും വര്‍ധിക്കാതാക്കുന്നു. തികഞ്ഞ അസ്ഥിരതക്കും പലതരം സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കും ഇവ ഇടയാക്കുന്നു. എന്തൊക്കെ ചെയ്യണം? മുകളില്‍ വിശദീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടല്‍ ഏതൊക്കെ രീതിയിലും ലക്ഷ്യത്തോടെയും ആവണമെന്ന് ചില സൂചനകള്‍കൂടി നല്‍കിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു. അവയെ ഇപ്രകാരം ക്രോഡീകരിക്കാം. (1) എല്ലാതരത്തിലും ഈ ഊഹക്കച്ചവടം അവസാനിപ്പിക്കുക; പുഴ്ത്തിവയ്പ്പ് കര്‍ശനമായി തടയുക. (2) കാര്‍ഷിക രംഗത്തെ അവധിവ്യാപാരം നിയമംമൂലം തടയുക. (3) പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, സാര്‍വത്രിക പൊതുവിതരണം എത്രയുംവേഗം പുനഃസ്ഥാപിക്കുക, വെട്ടിക്കുറച്ച റേഷന്‍ അനുവദിക്കുക, കരുതല്‍ സ്റ്റോക്കില്‍നിന്ന് ആവശ്യാനുസരണം പൊതുവിതരണത്തിനായി നല്‍കുക. (4) റേഷന്‍ കടകളില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്കു പുറമെ മുറ്റു നിത്യോപയോഗ വസ്തുക്കള്‍കൂടി റേഷന്‍വിലയ്ക്ക് ലഭ്യമാക്കുക. (5) സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി, എല്ലാ ക്ളാസുകളിലും കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക. അങ്കണവാടി, ബാലവാടി എന്നിവയെ കേന്ദ്രമാക്കി എല്ലാ ദിവസവും പോഷകാഹാര വിതരണപദ്ധതി നടപ്പാക്കുക. സ്കൂള്‍ അവധി ദിവസങ്ങളില്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികളില്‍നിന്ന് പോഷകാഹാരം വിതരണം ചെയ്യുക. (6) ഭക്ഷ്യസംഭരണം, സൂക്ഷിപ്പ് എന്നിവ ശാസ്ത്രീയമാക്കുക. (7) എണ്ണവില വര്‍ധനവ് ഒഴിവാക്കുക. ക്രൂഡ് എണ്ണയുടെമേലുള്ള ഇറക്കുമതി, കസ്റ്റംസ് ചുങ്കത്തില്‍ ഗണ്യമായി കുറവുവരുത്തുക. കിരിത് പരിഖ് കമ്മിറ്റി റിപ്പോര്‍ട് നടപ്പാക്കാതിരിക്കുക. (8)ഭക്ഷ്യസബ്സിഡി ഇന്നത്തെ 1.8 ശതമാനത്തില്‍നിന്ന് ദേശീയ വരുമാനത്തിന്റെ 3 ശതമാനമെങ്കിലും ആക്കി ഉയര്‍ത്തുക. (9) നാണ്യപ്പെരുപ്പം ഇന്ന് ഔദ്യോഗികമായി കണക്കാക്കുന്നത് മൊത്തവില സൂചിക (WPI) യിലാണ്. എന്നാല്‍, ജീവിത കാര്യത്തില്‍ കൂടുതല്‍ പ്രതിഫലിക്കുന്നത് ഉപഭോക്തൃ വിലസൂചിക (CPI) യിലാണ്. അതിനാല്‍ നാണ്യപ്പെരുപ്പ കണക്കുകള്‍ ഔദ്യോഗികമായിതന്നെ ഇജക യിലാക്കുക. (10) മരുന്നിന്റെ കുറിപ്പ് രാസനാമത്തില്‍ വേണമെന്ന കാര്യം നിര്‍ബന്ധമാക്കുക. ന്യായവില മെഡിക്കല്‍ഷാപ്പുകള്‍ കൂടുതല്‍ ആരംഭിക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പാക്കുക. (11) ഭക്ഷ്യസുരക്ഷ, തൊഴില്‍ സുരക്ഷ, ജീവിതസുരക്ഷ എന്നിവയെ മുന്‍നിര്‍ത്തി കൃത്യമായ സ്ഥലീയ ആസൂത്രണ (Spacial Planning) ത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ആസൂത്രിതമായി വിനിയോഗിക്കുക. ഭൂമിയിലെ യഥാര്‍ഥ ഉടമസ്ഥത പൊതുസമൂഹത്തിനും സര്‍ക്കാരിനും ആണെന്ന കാര്യം ഉറപ്പാക്കുക. ഈ രീതിയില്‍ ജനപക്ഷത്തുനിന്നുള്ള നയവും നടപടികളുമാണ് വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഇതിന് മുന്‍കൈയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. കാരണം, കേന്ദ്രതലത്തില്‍ കൈക്കൊള്ളുന്ന നയങ്ങളാണ് വിലക്കയറ്റത്തിന് യഥാര്‍ഥത്തില്‍ കാരണമാകുന്നത് * ടി പി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക
  • Vrajesh Pilathottathil
    വര്‍ക്കേഴ്സ് ഫോറം വിലക്കയറ്റം: ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ 25 minutes ago dillipost ദില്ലിപോസ്റ്റ് Sajithspeak സജിത്-സ്പീക് 48 minutes ago മാനവിക നിലപാടുകള്‍ A Different Perspective On Women Reservation By Ashok Yadav 8 hours ago തട്ടത്തുമല നാട്ടുവര്‍ത്തമാനം ബി-നെഗറ്റീവ് ബ്ലഡ് ആവശ്യമുണ്ട് 8 hours ago കുറിഞ്ഞി ഓണ്‍ലൈന്‍ സമാധാന നോബലിന് ഇന്റര്‍നെറ്റും 10 hours ago sujanika /സുജനിക പരീക്ഷക്കുമുന്നിൽ 15 hours ago MATHEMATICS:- A Maths Blog for High School Teachers amp;amp; Students SSLC: ഒരു ഗണിത ചോദ്യ പേപ്പര്‍ കൂടി 17 hours ago chithrakaran:ചിത്രകാരന്‍ 33%സവര്‍ണ്ണ സ്ത്രീ സംവരണം ! 1 day ago Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ നീതിയുടെ ബലിപീഠം - (രണ്ട്) 1 day ago ശിഥില ചിന്തകള്‍ അന്‍‌വര്‍ അബ്ദുള്ളയുടെ ബ്ലോഗ് 1 day ago VINAYAYUTE LOKAM ... വിനയയുടെ ലോകം വലിയ മനസ്സുള്ള ജോര്‍ജ്ജേട്ടന്‍ 1 day ago വെള്ളെഴുത്ത് ഗോതമ്പുപാടങ്ങൾക്കു മാത്രമോ മഞ്ഞ? 2 days ago അഭിപ്രായങ്ങള്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! 2 days ago മനുഷ്യർ, മതങ്ങൾ, ദൈവങ്ങൾ ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും - 1 2 days ago Seekebi’s Blog ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും – 1 2 days ago യുക്തിവാദികളും വിശ്വാസികളും പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍ 2 days ago Calicocentric വനിതാദിനം, ദേശാഭിമാനി പരിഭാഷ, വൃന്ദ കാരാട്ട് 2 days ago magic reels ഖാന്‍ എന്നത് വെറുമൊരു പേരല്ല 3 days ago ഫിസിക്സ് അദ്ധ്യാപകന്‍ 3 days ago Gurukulam | ഗുരുകുലം കാക്കിന്റെ കണക്കും ബാക്കിയുള്ളവരുടെ ആക്കലുകളും 3 days ago വിചിത്ര കേരളം.Vichithra Keralam. കോണക പട്ടാളം. 4 days ago സര്‍ക്കസ്സും പോരാട്ടവും പെരുന്തച്ചന്‍ - വിലക്കിയും വിളങ്ങിയും 4 days ago kureeppuzha നഗ്ന കവിത-കന്നാലി സമരം 4 days ago നാട്ടുപച്ച വിശേഷങ്ങള്‍ നിനക്കായ്...എന്റെ പ്രിയ സുഹൃത്തേ.... 5 days ago bright ധാർമ്മികതയും മതങ്ങളും... 5 days ago Mounapaatha അഹങ്കാരമോ....പ്രിഥ്വിരാജിനോ...ഏയ്‌ 5 days ago സമകാലിക പ്രശ്നങ്ങള്‍ പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ!!! 6 days ago REVERSE GEAR വെളിച്ചത്തിരുന്ന് സിനിമ കാണുമ്പോള്‍... 1 week ago രാജീവ്‌ ചേലനാട്ട്‌ വീണ്ടുമൊരു കര്‍ഷകസൌഹൃദ ബഡ്‌ജറ്റ് 1 week ago കൂതറ അവലോകനം 224.അച്ചുതണ്ട് വരെ മാറിപ്പോയല്ലോ ദൈവമേ.. 1 week ago Singularity ഹിന്ദുമതത്തിന്റെ നാള്‍വഴികള്‍ 1 week ago മനുഷ്യചരിതങ്ങള്‍ ബഹുമാനം താടാ! 1 week ago rajeevcoup മന്‍മോഹന്റെ (യു പി എയുടെ) കടല്‍ 1 week ago ആല്‍ത്തറ ബ്ലോഗര്‍ പ്രയാസി വിവാഹിതനായി 1 week ago കമ്മ്യൂണിസ്റ്റ്‌ കേരളം ആനക്കച്ചേരി ! 1 week ago ദൃഷ്ടിദോഷം ജീവിതം കൊണ്ട് എഴുതിയ ഒരു അനശ്വര കഥ 1 week ago സംവാദം പ്രേമരാജന്‍ അന്തരിച്ചു. 1 week ago ജിപ്പൂന്‍റെ ഇടം ഒരു ഫെബ്രുവരിയുടെ ഓര്‍മ്മക്ക് 1 week ago വട്ടക്കണ്ണട വൈരത്തിന്റെ ബാക്കിപത്രം 1 week ago ലോങ്‌ഷോട്ട്‌സ്‌ അകല്‍ച്ചയുടെ കഥകള്‍ 1 week ago ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ? 1 week ago തുറന്ന ചിന്തകൾ സ്വകാര്യത ഒരവകാശം 1 week ago വിഹഗ വീക്ഷണം താലിബാനോ ... ഏയ് .. 1 week ago 'സത'യുടെ ബൂലോകം ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത 2 weeks ago ചീന്തുകള്‍ സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവും 2 weeks ago അല്ല, പിന്നെ!! കോമാളികള്‍ ബാക്കിയായ സര്‍ക്കസ്സ് കൂടാരങ്ങള്‍! 2 weeks ago ചാര്‍വാകം നിക്കോളാസ് കോപ്പര്‍നിക്കസും നീലകണ്ഠന്‍ സോമയാജിയും തമ്മിലെന്ത്? 2 weeks ago Govt High School Manjoor മാഞ്ഞൂര്‍ പുരാണവും സ്കൂള്‍ ചരിത്രവും - ഹ്രസ്വചിത്രം 3 weeks ago അനോണിമാഷിന്റെ ബ്ലോഗ് കൈപ്പള്ളി പറയുന്നതില്‍ കാര്യമുണ്ട്. 3 weeks ago എന്റെ കഥകള്‍ ഒരു പെൻഡുലത്തിന്റെ കഥ...... 3 weeks ago യുക്തിവാദം rationalist meet 3 weeks ago BOOLOGA VICHARANA ബൂലോഗവിചാരണ 30 3 weeks ago സയന്‍സ് ലോകം 5 weeks ago COMMONSENSE പര്‍ദ ധരിച്ച മുസ്ലിം സ്ത്രീകള്‍കും വോട്ടു ചെയ്യണം 5 weeks ago മുത്തപ്പന്‍ കേരളത്തിലെ അടിമ കച്ചവടം 5 weeks ago ഇന്‍ഫ്യൂഷന്‍ വേര്‍ഡ്പ്രസില്‍ എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം-2 5 weeks ago ലോകസിനിമയുടെ വര്‍ത്തമാനം എ സീരിയസ് മാൻ (2009) 5 weeks ago SILENT DREAM HUNT ശാപം കിട്ടിയ പൂച്ചക്കുട്ടികള്‍ 5 weeks ago കീഴാള പാഠങ്ങള്‍ സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി. 5 weeks ago സാമൂഹ്യം വംശോല്പത്തി-ഒരു തമാശ കഥ. 1 month ago തുറമുഖം ഉറയൂരൽ 1 month ago തൂ ണീ രം | thooneeram ജ്യോതി ബസു എന്ന ജ്വാല 1 month ago കേരള ഹ ഹ ഹ ! നല്ലതു ചെയ്യാന്‍ ഇന്നു മാത്രം !!! 1 month ago Manuski : Humanism for All Tribute Jyoti Basu 1 month ago കിഴക്കുനോക്കിയന്ത്രം കുട്ടികളുടെ ഗ്രഹണക്കാഴ്ചകള്‍ -ഗ്രഹണക്കുട - SBLPS Kidangoor 1 month ago OpenHouse ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും 1 month ago ചിത്രം.. വിചിത്രം... താലിബാനും സ്ത്രീകളും 2 months ago മെഡിസിന്‍ @ ബൂലോകം മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 2 months ago നെഞ്ചിടിപ്പുകള്‍ ബസ്‌ ചാര്‍ജ്‌ വര്‍ധന വീണ്ടും! 2 months ago പൊളിട്രിക്‌സ്‌ പരാക്രമം ഗാന്ധിയന്മാരോടല്ല വേണ്ടൂ! 2 months ago മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ ഏതു മഹാരാഷ്ട്രയെ വീണ്ടെടുക്കണം? 2 months ago കുര്‍ ആന്‍ വിമര്‍ശനം കുര്‍ ആനിലെ കഴുത്തറുപ്പന്‍ വെളിപാടുകള്‍ ! 2 months ago ഉറുമ്പ്‌ കടി. ലൌജിഹാദും മാത്തുക്കുട്ടിച്ചായനും -ഭാഗം രണ്ട്. 2 months ago വലത്പക്ഷ ചിന്തകള്‍ എന്നു പിണറായിയുടെ സ്വന്തം നസീര്‍ ‍........... 2 months ago സിനിമകളിലൂടെ യാത്ര സ്വത്വാന്വേഷണമാകുമ്പോള്‍ 3 months ago കേരള ബ്ലോഗ് അക്കാദമി സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും 3 months ago ..................ശാസ്ത്ര വിശേഷം ശാസ്ത്രം ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ 3 months ago സ്നേഹസംവാദം. ലൌ ജിഹാദിനെപ്പറ്റി ഉടന്‍ ! 3 months ago വെറുതെ കോറിയിടുന്നത് നെഗറ്റീവ് ലിസ്റ്റുണ്ടോ സഖാവേ, ആസിയാന്‍ കരാറൊപ്പിടാന്‍‍? 4 months ago index Les marchés immobiliers de plusieurs pays développés montrent de plus en plus de signes de ... 4 months ago Open Free Views Inglorious Bastards – a short review 5 months ago ചില ഇടപെടലുകള്‍ ബ്ലസ്സിയുടെ സ്ത്രീകൾ- ഒരു വിമർശനം 5 months ago നിസ്സഹായന്‍ Nissahayan മതവിശ്വാസികളുടെ യുക്തിവാദം 6 months ago ഖുര്‍ ആന്‍ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ? 7 months ago കൗണ്ടര്‍കറന്റ്സ് ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ഞാനെങ്ങനെ ചായപ്പെന്‍സില്‍ നല്‍കും? 8 months ago DEPORTES DEPORTES 11 months ago ഇന്ത്യന്‍ ഭരണഘടന -‌ ഒരു ബോധനാത്മക താരതമ്യ പഠനം ഇന്ത്യന്‍ സെക്കുലറിസം- ഇന്ത്യ ഒരു സെക്കുലര്‍ രഷ്ട്രമാണോ 1 year ago Out-Caste What is the politics o
  • Jugu Abraham: 98. Iranian director Asghar Farhadi’s “Darbareye Elly” (About Elly) (2009): A vignette of modern Iranian society
    W hen a country such as Iran puts restrictions on its citizens' creativity, it is not surprising that great works of art emerge with a certain vengeance and vigor that free society rarely produce. We saw this in the former USSR, and cineastes were rewarded with the great works of Kozintsev, Tarkovsky and Parajanov. As I write this review, Jafar Panahi, another talented Iranian filmmaker, has been arrested. His friend and peer Abbas Kiarostami has appealed for his release. It is not surprising that the list of Iranian films winning recognition worldwide grows longer by the day. About Elly won the Silver Bear (Best Director) award at Berlin, one of the top three festivals in the world. Apart from this recognition, the film has already won awards at four other lesser festivals (Asia-Pacific, Brisbane, Tribeca, and the International Film Festival of Kerala) and at Iran’s national festival at Fajr. It was Iran’s submission for the best Foreign Film at the 2010 Oscars. What is the film about? As in the case of most Iranian films it has no sex or violence and yet provides clean entertainment for adults. It is a tale of how we view others, however close or distant we are. It’s a tale of value judgments we make in everyday life. Now these value judgments could often be colored by small lies or exaggerations that could leapfrog into greater problems that one could ever imagine. T he story line is basically of a young unmarried woman Elly who joins three families on a vacation to the Caspian Sea coastline of Iran. Elly has been invited by Sepideh to spend a night with the three families, Sepideh being one of the three wives in the group. The only relationship established between the two is that Elly teaches Sepideh’s child at school and that Elly could be paired off with one eligible divorced male in the group if the two get to like each other. While the elders are busy playing volleyball or away shopping, a child nearly drowns and is rescued. Elly who was asked to keep an eye on the kids disappears. Has she drowned? Has she left for the city as she had wanted to? Her mother, in Teheran, is not aware of where she is vacationing. Why is that? The tale is cleverly developed from that point of Elly’s disappearance by Farhadi, who is also the co-author of the story and the screenplay-writer. There is another co-author of the tale, Iranian writer-director Azad Jafarian. Thankfully, the group tells the police only facts as they knew at that point of time. The lies emerge later. Even a well-intentioned joke that Elly is a newly wed, a joke stated to get access to an accommodation at the holiday spot spirals into complications later in the film. And so on. The film goes beyond social comment and a thriller. Relationships get shattered. In a way, it recalls the ending of Nuri Bilge Ceylan’s recent Turkish film Three Monkeys and easily could be called “Three Monkey Families.” What nagged me was the situation in the film where parents enjoy themselves but do not keep an eye of their kids playing near the sea, until things go wrong. Is this modern Iran? Is this modern Asia? H ere is a film that has a very talented cast including Golshifteh Farhani, who plays the pivotal role of Sepideh. Ms Farhani is arguably one of the finest actresses from Iran. She has appeared in Mehrjui’s Santoori , Kiarostami’s Shirin and Ghobadi’s Half Moon . It was not surprising that Ridley Scott cast her in his 1979 film Body of Lies . It is not just actors that carry the film but the script and direction are noteworthy. For instance the film has a fascinating kite flying act by the film’s character Elly. The beautiful sequence forebodes the events that follow. Yet this is not the finest example of Iranian cinema. I prefer the works of Mehrjui among the many great filmmakers of modern Iran and, of course, Bitter Dreams , the brilliant debut film of the young Mohsen Amiryousefi. Unfortunately Asgahr Farhadi who is definitely an interesting filmmaker has yet to make a film that can truly rub shoulders with the very best amp;nbsp;from amp;nbsp;that country. While film deserves all the adulation it is receiving and will receive, Indian viewers will recall a similar tale filmed by an Indian director Mrinal Sen from a story by Ramapada Chowdhury. The film was called Ek din Achanak (1989) which competed at the Venice Film Festival some 20 years ago amp;nbsp;and even received an honorable mention from the jury. Like Elly disappears in About Elly , in Ek din Achanak , a professor and head (played by Dr Shreeram Lagoo) of a family, that included his two daughters and a son, suddenly disappears without explanation or trace. That Mrinal Sen film had also developed a parallel story to that of Farhadi. W hile Farhadi’s work can be appreciated in isolation, Indian cineastes ought to compare and contrast the two works separated by 20 years. In December 2009, Mrinal Sen had inaugurated the 14th International Film Festival of Kerala where About Elly was in the competition section and eventually won the Golden Crow Pheasant for the best film. It would have been ironic if Sen was there to hand over the grand prize to Farhadi, which would have marked a 20-year cycle of similar ideas being presented on screen from two different filmmaking nations. P.S . Two Iranian films Shirin and Bitter Dreams mentioned above have been reviewed on this blog earlier. Feedjit Live Website Statistics
  • Sree: ജ്ഞാനകര്‍മസംന്യാസയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞം പ്രഭാഷണങ്ങള്‍ (5)
    ഭഗവദ്ഗീത നാലാം അദ്ധ്യായമായ ജ്ഞാനകര്‍മസംന്യാസയോഗം അധികരിച്ച് ശ്രീ സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. ലേഖനം മുഴുവന്‍ വായിക്കുക (sreyas.in)
  • Webdunia-Sports
  • ഇന്ത്യാ-പാക് ഹോക്കി പരമ്പര പുനരാരംഭിക്കും
    മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലച്ചുപോയ കായിക ബന്ധം പുന:സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യാ-പാക് ഹോക്കി പരമ്പര പുനരാരംഭിക്കാന്‍ ധാരണയായി. ഇന്ത്യന്‍ ഒളിപിക് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കല്‍‌മാഡിയും പാക് ഹോക്കി ഫെഡറേഷന്‍ ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇരുരാജ്യങ്ങളിലെയും നാലു ടീമുകളെ ഉള്‍പ്പെടുത്തി...
  • ഗ്ലേസര്‍ കുടുംബത്തിനെതിരെ ബെക്കാമും
    ലണ്ടന്‍:മാഞ്ചസ്റ്റര്‍ ഉടമകളായ ഗ്ലേസര്‍ കുടുബത്തിനെതിരായ പ്രതിഷേധത്തില്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമും. കഴിഞ്ഞ ദിവസം ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരം പൂര്‍ത്തിയാക്കിയ ശേഷമാണ് ബെക്കാം ഗ്ലേസര്‍ കുടുംബത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചത്. ഗ്ലേസര്‍ കുടുംബത്തിനെതിരെ പ്രതിഷേധം അറിയിക്കുന്നവര്‍ നാട്ടുകാരായ ആരാധകര്‍ അണിയുന്ന പച്ചയും, സ്വര്‍ണ നിറവുമടങ്ങിയ ടവ്വല്‍ കഴുത്തില്‍ ചുറ്റിയാണ് ബെക്കാം പ്രതിഷേധക്കാരുടെ കൂടെ കൂടിയത്.
  • പാക് ടീമിനെ കാത്തിരിക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
    കറാച്ചി:ലോകകപ്പ് ഹോക്കിയിലെ ദയനീയ തോല്‍‌വികള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പാക് ഹോക്കി ടീമിനെ കാത്തിരിക്കുന്നത് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍. പാര്‍ലമെന്‍റിലെ കായികകാര്യങ്ങള്‍ക്കായുള്ള നാഷണല്‍ അസംബ്ലിയാണ് പാക് ടീം അധികൃതരെയും ടീം അംഗങ്ങളെയും ചോദ്യം ചെയ്യുക.
  • മറഡോണ കിടക്കയില്‍ സമ്പൂര്‍ണ പരാജയം
    ലണ്ടന്‍:ഫുട്ബോള്‍ മൈതാനത്ത് എതിര്‍ ടീമിലെ കളിക്കാരെ ഒന്നൊന്നായി വെട്ടിച്ച് മുന്നേറി ദൈവത്തിന്‍റെ കൈ പോലും ഉപയോഗിച്ച് ഗോളടിക്കുന്നവനാണെങ്കിലും കിടക്കയില്‍ അദ്ദേഹം പ്രതിരോധനിരയിലെ താരത്തെപ്പോലെയാണെന്ന് മറഡോണയുടെ മുന്‍ ഭാര്യയെന്ന് അവകാശപ്പെടുന്ന അനല്‍‌മ സാര്‍ക്കസ്.
  • സഡന്‍ ഡെത്തിന്‍റെ ഞെട്ടല്‍ മാറാതെ ബ്രസീല്‍
    റീയോഡിജനീറോ:ബ്രസീലിയന്‍ ഇന്‍ഡോര്‍ ഫുട്ബോള്‍താരം കളിക്കിടെ ഉണ്ടായ അപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലിലാണ് ബ്രസീലും ഫുട്ബോള്‍ ലോകവും. ബ്രസീലിലെ പരാനയില്‍ ഗുവാരപുവ സ്പോര്‍ട്ടിംഗ് അത്‌ലറ്റിക് ക്ലബ്ബും പല്‍‌മേരിയ ജുന്‍ഡിയായും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയുണ്ടായ അപകടത്തിലാണ് ഇരുപത്തിമൂന്നുകാരനായ റോബ്സണ്‍ റോച്ച കോസ്റ്റ മരണമടഞ്ഞത്.
  • Google-Business
  • ഭക്ഷ്യ വിലപ്പെരുപ്പത്തില്‍ നേരിയ കുറവ്‌ - മംഗളം
    മാതൃഭൂമിഭക്ഷ്യ വിലപ്പെരുപ്പത്തില്‍ നേരിയ കുറവ്‌മംഗളംന്യൂഡല്‍ഹി: ഭക്ഷ്യവിലപ്പെരുപ്പത്തില്‍ നേരിയ കുറവ്‌. ഫെബ്രുവരി അവസാനത്തെ ആഴ്‌ചയിലെ കണക്കനുസരിച്ച്‌ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക്‌ 0.06 ശതമാനം താഴ്‌ന്ന് 17.81 ശതമാനത്തിലെത്തി. ...ഭക്ഷ്യ ഉത്പന്ന സൂചികയില്‍ നേരിയ ഇടിവ്കേരള കൌമുദിഭക്ഷ്യവിലപ്പെരുപ്പത്തില്‍ ആശ്വാസംവെബ്‌ദുനിയഭക്ഷ്യ വില സൂചികയില്‍ ഇടിവ്മാതൃഭൂമിമംഗളംഎല്ലാ 5 വാര്‍ത്താ ലേഖനങ്ങളും »
  • സെന്‍സെക്‌സ് 69 പോയന്റ് ഉയര്‍ന്നു - മാതൃഭൂമി
    മലയാള മനോരമസെന്‍സെക്‌സ് 69 പോയന്റ് ഉയര്‍ന്നുമാതൃഭൂമിമുംബൈ : ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 69.63 പോയന്റ് നേട്ടത്തോടെ 17167.96 പോയന്റിലും നിഫ്റ്റി 17.15 പോയന്റ് ഉയര്‍ന്ന് 5133.40ലും ക്ലോസ് ചെയ്തു. ...സെന്‍സെക്സ് 69 പോയിന്റ് ഉയര്‍ന്നുകേരള കൌമുദിസെന്‍സെക്സ് നേട്ടത്തോടെ ക്ലോസിംഗ്വെബ്‌ദുനിയസെന്‍സെക്സ് 45.79 പോയിന്‍റ് ഉയര്‍ന്ന്അന്വേഷണംമലയാള മനോരമ -കേരള ഓണ്‍ ലൈവ് -ദീപികഎല്ലാ 18 വാര്‍ത്താ ലേഖനങ്ങളും »
  • സീമാസ്‌ വെഡ്‌ഡിംഗ്‌ കളക്ഷന്‍സ്‌ തൊടുപുഴ ഷോറൂം ഉദ്‌ഘാടനം 15ന്‌ - മംഗളം
    സീമാസ്‌ വെഡ്‌ഡിംഗ്‌ കളക്ഷന്‍സ്‌ തൊടുപുഴ ഷോറൂം ഉദ്‌ഘാടനം 15ന്‌മംഗളംതൊടുപുഴ: കേരളത്തിന്റെ വസ്‌ത്ര സ്വപ്‌നങ്ങള്‍ക്കു പുതിയ ഭാവം പകര്‍ന്ന സീമാസിന്റെ നാലാമതു ഷോറൂം തൊടുപുഴയില്‍ 15ന്‌ രാവിലെ 10.30-നു മന്ത്രി പി.ജെ. ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും. ...സീമാസ് വെഡ്ഡിംഗ് കളക്ഷന്‍സ് തൊടുപുഴ ഷോറൂം ഉദ്ഘാടനം തിങ്കളാഴ്ചകേരള കൌമുദിഎല്ലാ 2 വാര്‍ത്താ ലേഖനങ്ങളും »
  • ഷെവര്‍ലേ ക്രൂസ് ഓട്ടോമാറ്റിക് കേരളത്തില്‍ - മാതൃഭൂമി
    ഷെവര്‍ലേ ക്രൂസ് ഓട്ടോമാറ്റിക് കേരളത്തില്‍മാതൃഭൂമികൊച്ചി: ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ ഓട്ടോമാറ്റിക് റിയര്‍ സംവിധാനത്തോടുകൂടിയ ഷെവര്‍ലേ ക്രൂസ് കാര്‍ കേരളത്തില്‍ അവതരിപ്പിച്ചു. ഒക്ടോബറില്‍ പുറത്തിറക്കിയ മാന്വല്‍ വേര്‍ഷന് ലഭിച്ച മികച്ച ...ഷെവര്‍ലെ ക്രൂസ് ഓട്ടോമാറ്റിക് കേരള വിപണിയില്‍കേരള കൌമുദിഎല്ലാ 2 വാര്‍ത്താ ലേഖനങ്ങളും »
  • വൃദ്ധയെ കബളിപ്പിക്കല്‍: തെളിവെടുപ്പു നടത്തി - മെട്രോ വാര്‍ത്ത
    മലയാള മനോരമവൃദ്ധയെ കബളിപ്പിക്കല്‍: തെളിവെടുപ്പു നടത്തിമെട്രോ വാര്‍ത്തവിദേശ മലയാളിയായ വൃദ്ധ കബളിപ്പിച്ച് 75 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി ഹോംനഴ്സിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. അയ്മനം സ്വദേശി റേയ്ചല്‍ റോഡ്സ്ട്രോമിന്‍റെ വീട്ടിലാണു ...75 ലക്ഷം കവര്‍ന്ന ഹോംനഴ്സില്‍നിന്നും തെളിവെടുത്തുകേരള ഓണ്‍ ലൈവ്വീട്ടമ്മയെ മയക്കി 75 ലക്ഷം തട്ടിയ കേസില്‍ ഹോംനഴ്സ് പിടിയില്‍കേരള കൌമുദിഹോം നഴ്സിനെ കണ്ടെത്തിയത് വേഷങ്ങള്‍ മാറിയണിഞ്ഞ്മലയാള മനോരമമലയാള മനോരമഎല്ലാ 6 വാര്‍ത്താ ലേഖനങ്ങളും »

© 2009 NRISpot.com | All Rights Reserved. | Disclaimer